സഹില്‍ ചൗഹാന്‍ എക്സ്
Sports

18 സിക്‌സുകള്‍, വെറും 27 പന്തില്‍ 100! ടി20യില്‍ പുതു ചരിത്രം, അതിവേഗ സെഞ്ച്വറിയുമായി ഇന്ത്യക്കാരന്‍ (വീഡിയോ)

ഹരിയാന സ്വദേശിയായ സഹില്‍ ചൗഹാനാണ് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചത്. താരം കളിക്കുന്നത് എസ്റ്റോണിയക്കായി

സമകാലിക മലയാളം ഡെസ്ക്

ടാലിന്‍: ടി20 ക്രിക്കറ്റില്‍ പുതിയ ചരിത്രം എഴുതി ഇന്ത്യക്കാരന്‍! ടി20 ക്രിക്കറ്റില്‍ അതിവേഗ സെഞ്ച്വറിയടിച്ച് സഹില്‍ ചൗഹാനാണ് അമ്പരപ്പിക്കുന്ന പ്രകടനവുമായി കളം വാണത്. ടി20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കിയത്.

എസ്‌റ്റോണിയക്കായാണ് സഹില്‍ കളിക്കുന്നത്. വെറും 27 പന്തില്‍ സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. സൈപ്രസിനെതിരായ പോരാട്ടത്തിലാണ് സഹിലിന്റെ ഈ വെടിക്കെട്ട്. താരം ആകെ 41 പന്തില്‍ അടിച്ചുകൂട്ടിയത് 144 റണ്‍സ്. 18 സിക്‌സുകളും 6 ഫോറുകളും താരം സെഞ്ച്വറിയിലേക്ക് ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്‍ വിന്‍ഡീസ് താരവും ഇതിഹാസവുമായ ക്രിസ് ഗെയ്ല്‍ ഐപിഎല്ലില്‍ നേടിയ 30 പന്തില്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് സഹില്‍ തിരുത്തിയത്. അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് സഹിലിന്റെ ഇന്നിങ്‌സ് തന്നെ. 33 പന്തില്‍ ശതകം നേടിയ നമീബിയയുടെ യാന്‍ നിക്കോള്‍ ലോഫ്റ്റി ഈറ്റന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്.

ഹരിയാനയിലാണ് സഹില്‍ ജനിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ആരാധിക്കുന്ന സഹില്‍ അദ്ദേഹത്തിന്റെ നിര്‍ഭയമായ ബാറ്റിങ് ശൈലിയാണ് തന്റെ പ്രചോദനമെന്നു വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; ഒന്‍പതാം ക്ലാസുകാരിയെ വീട്ടിലെത്തി പീഡിപ്പിച്ചു; 26കാരന് 30 വര്‍ഷം കഠിനതടവ്

'ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യം വേണം'; താമരശേരി ബിഷപ്പിന് ഭീഷണിക്കത്ത്

കണ്ണൂരിൽ കാർ പാർക്കിങിന് പരിഹാരമാകുന്നു; മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രം പ്രവർത്തനം തുടങ്ങി (വിഡിയോ)

SCROLL FOR NEXT