ജോട്ടയുടെ ജഴ്സിയുമായി റൊണാൾഡോ x
Fifa World Cup 2026

'ഈ ജയം നിനക്കും പോര്‍ച്ചുഗലിനും'; ജോട്ടയുടെ ഓര്‍മ്മകളില്‍ വിതുമ്പി ക്രിസ്റ്റ്യാനോ

ജോട്ടയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 21-ാം നമ്പര്‍ ജേഴ്സി ധരിച്ചാണ് റൊണാള്‍ഡോ ഓര്‍മ്മ പുതുക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ടൊറന്റോ: ലോകകപ്പ് നോക്കൗട്ട് റൗണ്ടില്‍ ക്രൊയേഷ്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയശേഷം, അന്തരിച്ച സഹതാരം ഡിയോ​ഗോ ജോട്ടയ്ക്ക് കണ്ണീരോടെ ആദരവ് അര്‍പ്പിച്ച് പോര്‍ച്ചുഗല്‍ താരങ്ങള്‍. 2025 ജൂലൈയിലുണ്ടായ കാര്‍ അപകടത്തിലാണ് ജോട്ടയും സഹോദരനും മരിച്ചത്. ജോട്ടയോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ 21-ാം നമ്പര്‍ ജേഴ്സി ധരിച്ചാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഓര്‍മ്മ പുതുക്കിയത്.

ജോട്ടയുടെ ചരമവാര്‍ഷികം കൂടിയാണിന്ന്. 'നമ്മള്‍ ജയിച്ചത് ഡിയോഗോയ്ക്കുവേണ്ടിയാണ്, പിന്നെ പോര്‍ച്ചുഗലിനും വേണ്ടി! മുന്നോട്ട് പോകാം'. മത്സരശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എക്‌സില്‍ കുറിച്ചു. ജോട്ടയുടെ 21 നാം നമ്പര്‍ ജേഴ്‌സി പിടിച്ചു കൊണ്ട് സഹതാരങ്ങള്‍ക്കും കോച്ച് അടക്കമുള്ള ടീമംഗങ്ങളുമൊത്തുള്ള ചിത്രവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

ജോട്ടയ്ക്ക് ആദരമർപ്പിച്ച് പോർച്ചു​ഗൽ താരങ്ങൾ

ക്രൊയേഷ്യക്കെതിരായ മത്സരത്തിന്റെ ഫൈനല്‍ വിസിലിന് പിന്നാലെ ജോട്ടയുടെ 21-ാം നമ്പര്‍ ജേഴ്സിയണിഞ്ഞ് സ്റ്റേഡിയത്തിലെത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നിറകണ്ണുകളോടെ ആകാശത്തേക്ക് വിരല്‍ ചൂണ്ടി. ടീം ഒന്നാകെ ജോട്ടയ്ക്ക് ആദരമര്‍പ്പിച്ചു. പോര്‍ച്ചുഗലിന്റെ ഏറ്റവും വിശ്വസ്തനായ ഫോര്‍വേഡുമാരില്‍ ഒരാളായിരുന്ന ജോട്ടോ, 49 മത്സരങ്ങളില്‍നിന്ന് 14 ഗോളുകള്‍ നേടിയിട്ടുണ്ട്. പോര്‍ട്ടോ, വോള്‍വര്‍ഹാംപ്ടണ്‍, ലിവര്‍പൂള്‍ തുടങ്ങിയ പ്രമുഖ ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്.

ജോട്ടയുടെ ജഴ്സി ധരിച്ച് റൊണാൾഡോ

കഴിഞ്ഞ ജൂലൈ മൂന്നിന് പോര്‍ച്ചുഗല്‍ അതിര്‍ത്തിക്കടുത്തുള്ള സമോറയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് ലിവർപൂൾ ഫോർവേഡായ ഡിയോ​ഗോ ജോട്ടയും സഹോദരന്‍ സില്‍വയും മരിച്ചത്. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ ജോട്ടയുടെ കാറിന്റെ ടയർ പൊട്ടുകയും തുടർന്ന് അപകടത്തിൽപ്പെടുകയുമായിരുന്നു. മരിക്കുന്നതിന് 10 ദിവസം മുന്‍പ് മാത്രമായിരുന്നു ജോട്ട, ബാല്യകാല സുഹൃത്തും പ്രണയിനിയുമായ റൂത്തിനെ വിവാഹം കഴിച്ചത്.

Cristiano Ronaldo and portugal teams in Diogo Jota's memories

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയിൽ വന്നപ്പോൾ അബദ്ധത്തിൽ പോർക്ക് കഴിച്ചു, 10 വർഷം അപൂർവരോ​ഗത്തോട് പൊരുതി യുകെ സ്വദേശിനി, എന്താണ് ന്യൂറോസിസ്റ്റിസെർക്കോസിസ്?

അബുദാബിയില്‍ മൂന്ന് ഇത്തിഹാദ് റെയില്‍ ഷട്ടില്‍ ബസുകള്‍: റൂട്ടും സമയക്രമവും അറിയാം, ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം

'സ്ത്രീ വിഷയത്തില്‍ മധ്യസ്ഥത വഹിച്ചിട്ടില്ല, എന്നെ കരിവാരി തേക്കാനുള്ള ശ്രമം'; ആരോപണങ്ങളിൽ ഹനാൻ ഷാ

'എന്റെ വയർ സ്വയം തിന്നുകൊണ്ടിരിക്കുന്നു'; എന്താണ് ബ്രയാൻ ജോൺസണിനെ ബാധിച്ച ഓട്ടോഇമ്മ്യൂൺ ഗ്യാസ്ട്രൈറ്റിസ്?

തകര്‍ന്നുവീണ ബഹുനില കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്നത് എട്ടുദിവസം; നൂറ് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; 43കാരന് അത്ഭുത രക്ഷപ്പെടല്‍