red card, Miguel Almiron x
Fifa World Cup 2026

വായ പൊത്തി സംസാരിച്ചു; പരാഗ്വെ താരത്തിന് ചുവപ്പ് കാർ‍ഡ്! ചരിത്രത്തിൽ ആദ്യം

ഈ ലോകകപ്പിലാണ് ഫിഫ പുതിയ നിയമം നടപ്പിലാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

സാൻ ഫ്രാൻസിസ്കോ: ഈ ലോകകപ്പിനു മുന്നോടിയായി ഫിഫയും അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡും (ഐഎഫ്എബി) ശ്രദ്ധേയമായ ചില നിയമങ്ങൾ പുതിയതായി ചേർത്തിരുന്നു. അതിലൊന്നാണ് കളത്തിൽ ഇരു ടീമുകളും തമ്മിൽ തർക്കമുണ്ടാകുമ്പോൾ എതിർ താരത്തെ നോക്കി വായ പൊത്തിപ്പിടിച്ച് സംസാരിക്കുന്നതിനുള്ള വിലക്ക്. ഇങ്ങനെ സംസാരിച്ചാൽ റഫറിക്ക് നേരിട്ട് ചുവപ്പ് കാർഡ് നൽകാനുള്ള അനുവാദവും നൽകിയിരുന്നു.

തുർക്കി- പരാഗ്വെ പോരിനിടെ വായ പൊത്തിപ്പിടിച്ച് സംസാരിച്ച താരത്തിനു ചുവപ്പ് കാർഡ് നൽകിയിരിക്കുകയാണ് ഇപ്പോൾ. പരാഗ്വെ താരം മിഗ്വേൽ അൽമിറോണിനാണ് റെ‍ഡ് കാർഡ് വാങ്ങി പുറത്തു പോകേണ്ടി വന്നത്. വാക്കുതർക്കത്തിനിടെ വായ പൊത്തി സംസാരിച്ചതിന് ലോകകപ്പിൽ റെഡ് കാർഡ് ലഭിക്കുന്ന ആദ്യ കളിക്കാരനാണ് മിഗ്വേൽ അൽമിറോൺ.

മത്സരം ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്തേക്ക് നീണ്ടപ്പോൾ തുർക്കി താരം മെർട് മുൾഡറും മിഗ്വേലും തമ്മിൽ തർക്കമുണ്ടായി. അതിനിടെ മിഗ്വേൽ വായ പൊത്തിപ്പിടിച്ച് മുൾഡറോട് എന്തോ പറഞ്ഞു. പിന്നാലെ മിഗ്വേൽ വായ പൊത്തിപ്പിടിച്ച് സംസാരിച്ചത് മുൾഡർ റഫറിയുടെ ശ്രദ്ധയിൽപ്പെടുത്തി. റഫറി മോണിറ്റർ പരിശോധന നടത്തി. വാർ പരിശോധനയിൽ നിയമ ലംഘനം ശരിവയ്ക്കപ്പെട്ടതോടെയാണ് താരത്തിനു പുറത്തു പോകേണ്ടി വന്നത്.

വംശീയ വിദ്വേഷ വിവാദങ്ങളും മറ്റും ഫുട്ബോൾ കളത്തിൽ വ്യാപകമായതോടെയാണ് ഫിഫ ഇത്തരമൊരു നിയമവുമായി രംഗത്തെത്തിയത്. വായ പൊത്തിപ്പിടിച്ച് എതിർ താരത്തിനു നേരെ മോശം പദപ്രയോഗങ്ങളും വംശീയത നിറഞ്ഞ വാക്കുകളും പ്രയോഗിക്കുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഫിഫ നിയമം നടപ്പിലാക്കിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ മിഗ്വേലിനെ നഷ്ടമായിട്ടും പരാഗ്വെ തുർക്കിയെ ഒറ്റ ഗോളിൽ പരാജയപ്പെടുത്തി. കരുത്തരായ തുർക്കിയുടെ ഈ ലോകകപ്പിലെ തുടരെയുള്ള രണ്ടാം തോൽവിയാണിത്. അവരുടെ നോക്കൗട്ട് പ്രതീക്ഷകൾക്കും തോൽവി വലിയ തിരിച്ചടിയാണ്.

First red card for covering mouth, Miguel Almiron has been sent off

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാനാണ് ഡിഎച്ച്എസ് എന്ന് കോടതി പറഞ്ഞിട്ടുണ്ട്'; ഇന്നും ആരോഗ്യവകുപ്പ് ആസ്ഥാനത്തെത്തി ഡോ. റീന, കസേരകളി തുടരുന്നു

'കഥയൊന്നും എനിക്ക് മനസിലായില്ല, ടൊവി അങ്കിളിനെ കണ്ടിട്ടാണ് ഞാൻ ഇതിൽ വന്നത് തന്നെ'; 'ബാല'നിലെ ആദിശേഷൻ പറയുന്നു

65ാം സെക്കന്‍ഡില്‍ ഒറ്റ ഗോള്‍! 10 പോരായിട്ടും കുലുങ്ങാതെ പരാഗ്വെ; തുർക്കി ലോകകപ്പിൽ നിന്ന് പുറത്ത്

കയ്യിൽ 'പ്ലാൻ ബി' വേണം! നീറ്റ് പരീക്ഷയുടെ മാനസിക സമ്മർദം ഒഴിവാക്കാം

'കൈ പൊള്ളിക്കുകയല്ല വാഷൗട്ടാക്കി കളഞ്ഞു, ഒപ്പുവച്ച ഒടിടി കരാറിൽ നിന്ന് വരെ പിന്മാറി'; 'വിലായത്ത് ബുദ്ധ' വലിയ നഷ്ടമുണ്ടാക്കിയെന്ന് നിർമാതാവ്