ഫുട്ബോൾ ലോകകപ്പ്

കളിക്കളത്തിലെ രാഷ്ട്രീയം; സെര്‍ബിയയുടെ പരാതിയില്‍ ഷാക്കിരിയ്ക്കും ഷാക്കയ്ക്കും വിലക്ക് ; സ്വിറ്റ്‌സര്‍ലാന്‍ഡ് പ്രതിരോധത്തില്‍ 

കളിക്കളത്തിന് പുറത്ത് രാജ്യങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലിലേക്ക് വരെ ഒരുപക്ഷേ നയിച്ചേക്കാവുന്ന ഗോള്‍ ആഘോഷത്തിന്റെ പേരില്‍ സ്വിസ് താരങ്ങള്‍ക്കെതിരെ നടപടി

സമകാലിക മലയാളം ഡെസ്ക്

മോസ്‌ക്കോ: കളിക്കളത്തിന് പുറത്ത് രാജ്യങ്ങള്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കലിലേക്ക് വരെ ഒരുപക്ഷേ നയിച്ചേക്കാവുന്ന ഗോള്‍ ആഘോഷത്തിന്റെ പേരില്‍ സ്വിസ് താരങ്ങള്‍ക്കെതിരെ നടപടി. സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ ഷെര്‍ദാന്‍ ഷാക്കിരിയും ഗ്രാനിറ്റ് ഷാക്കയും അല്‍ബേനിയയുടെ ഇരട്ടത്തലയുള്ള പരുന്തിനെ കാണിച്ചായിരുന്നു സെര്‍ബിയയ്‌ക്കെതിരെ ഗോള്‍ ആഘോഷിച്ചത്. സംഭവം വിവാദമായതോടെ ഇരുവര്‍ക്കും രണ്ട് മത്സരങ്ങളില്‍ നിന്ന് ഫിഫ വിലക്കേര്‍പ്പെടുത്തി. 

സ്വിസ് താരങ്ങളുടെ ആഘോഷങ്ങള്‍ ചൂണ്ടിക്കാട്ടി സെര്‍ബിയ ഫിഫയ്ക്ക് പരാതി നല്‍കിയിരുന്നു. രണ്ട് താരങ്ങളേയും രണ്ട് മത്സരങ്ങളില്‍ നിന്നും വിലക്കണമെന്ന ആവശ്യമാണ് സെര്‍ബിയ ഫിഫയ്ക്ക് മുന്‍പാകെ വെച്ചത്. ഇത് കണക്കിലെടുത്താണ് നടപടി.

സെര്‍ബിയയുടെ പരാതിയില്‍ രണ്ട് സ്വിസ് താരങ്ങള്‍ക്കെതിരേയും ഫിഫ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.  സെര്‍ബിയന്‍ ടീമിന്റെ കോച്ചിനെതിരേയും അന്വേഷണം നടത്തുമെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. മത്സരം നടക്കുമ്പോള്‍ കളിക്കാര്‍ക്ക് അലോസരമുണ്ടാക്കുന്ന വിധത്തില്‍ ബഹളം വെച്ചതിനും സ്വിസ് താരങ്ങളെ രാഷ്ട്രീയമായി അധിക്ഷേപിച്ചതിനും എതിരെയാണ് അന്വേഷണം. 

എതിര്‍ ടീമിനെ താരങ്ങള്‍ക്ക് എന്നോട് ദേഷ്യമാണ്. അതിനാലാണ് അത്തരം ആംഗ്യം കാണിച്ചതെന്നാണ് ഷാക്ക പ്രതികരിച്ചത്. എന്നാല്‍ ഗോള്‍ നേടിയതിന്റെ സന്തോഷപ്രകടനം മാത്രമായിരുന്നു അതെന്നാണ് ഷാക്കിരിയുടെ പ്രതികരണം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT