ഒലിവര്‍ ജിറൂദ് എപി
Sports

ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍; ഒലിവര്‍ ജിറൂദും പടിയിറങ്ങി

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് മുന്നേറ്റക്കാരന്‍

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഫ്രാന്‍സിന്റെ ഇതിഹാസ സ്‌ട്രൈക്കര്‍ ഒലിവര്‍ ജിറൂദ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. ഫ്രാന്‍സിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് ജിറൂദ്. യൂറോ കപ്പില്‍ ഫ്രാന്‍സ് സെമിയില്‍ സ്‌പെയിനിനോടു തോറ്റു പുറത്തായിരുന്നു. പിന്നാലെയാണ് പ്രഖ്യാപനം.

'ഫ്രഞ്ച് ടീമിനോടു വിടപറയുന്ന ഈ നിമിഷത്തെക്കുറിച്ചുള്ള ആലോചന എന്നെ ഭയപ്പെടുത്തുന്നതായിരുന്നു. അതിപ്പോള്‍ എത്തിയിരിക്കുന്നു'- വിരമിക്കല്‍ പ്രഖ്യാപനത്തില്‍ താരം വ്യക്തമാക്കി.

യൂറോ കപ്പിനുള്ള ടീമില്‍ ജിറൂദ് ഉണ്ടായിരുന്നു. പകരക്കാരുടെ ബഞ്ചിലായിരുന്നു താരം. നാല് കളികളില്‍ പകരക്കാരനായി ഇറങ്ങി. ആകെ കളിച്ചത് 56 മിനുട്ടുകള്‍. രണ്ട് ഗോള്‍ ശ്രമങ്ങളും 37കാരന്‍ നടത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

137 മത്സരങ്ങളാണ് താരം ഫ്രഞ്ച് ജേഴ്‌സിയില്‍ കളിച്ചത്. 57 ഗോളുകളും നേടി. ഇറ്റാലിയന്‍ സീരി എ വമ്പന്‍മാരായ എസി മിലാന്‍ താരമായിരുന്നു ജിറൂദ്. ഈ സീസണില്‍ താരം അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറിലേക്ക് മാറി. നിലവില്‍ ലോസ് ആഞ്ജലസ് എഫ്‌സി താരമാണ്. ആഴ്‌സണല്‍, ചെല്‍സി, മോണ്ട്‌പെല്ലിയര്‍ ടീമുകള്‍ക്കായും കളിച്ചു.

2018ല്‍ ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു ജിറൂദ്. 2002ലെ ലോകകപ്പ് ഫൈനലും 2016ലെ യൂറോ കപ്പ് ഫൈനലും താരം കളിച്ചിരുന്നു. 2018ല്‍ ലോകകപ്പില്‍ താരം ഒരു ഗോളും നേടിയില്ല. 2022ല്‍ ടീമിനായി നാല് തവണ വല ചലിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തല്ലോട് തല്ല്, പിന്നെ എറിഞ്ഞു പറത്തി! ഗ്രീന്‍ഫീല്‍ഡില്‍ കിവികളെ തുരത്തി ഇന്ത്യ

വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികള്‍ക്ക് ജാമ്യം

ഫെബ്രുവരിയില്‍ വൈദ്യുതി ബില്‍ കുറയും; ഇന്ധന സര്‍ചാര്‍ജ് ഉണ്ടാവില്ല

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

SCROLL FOR NEXT