ടോണി ക്രൂസ്, തോമസ് മുള്ളര്‍ ട്വിറ്റര്‍
Sports

7 പതിറ്റാണ്ടിന്‍റെ ബന്ധം; അഡിഡാസും ജര്‍മന്‍ ഫുട്‌ബോളും വേര്‍പിരിയുന്നു

2027 മുതല്‍ നൈക്കി ജര്‍മനിയുടെ കിറ്റ് സ്പോണ്‍സര്‍മാര്‍

Author : സമകാലിക മലയാളം ഡെസ്ക്

മ്യൂണിക്ക്: ജര്‍മന്‍ ആഗോള ബ്രാന്‍ഡായ അഡിഡാസും (ജര്‍മന്‍ അത്‌ലറ്റിക് അപ്പാരല്‍ ആന്‍ഡ് ഫുട്‌വെയര്‍ കോര്‍പറേഷന്‍) ജര്‍മനി ദേശീയ ഫുട്‌ബോള്‍ ടീമുമായി വേര്‍പിരിയുന്നു. 77 വര്‍ഷമായി ജര്‍മന്‍ ടീമിന്റെ കിറ്റ് സ്‌പോണ്‍സര്‍മാരാണ് അഡിഡാസ്. മറ്റൊരു ആഗോള ബ്രാന്‍ഡായ നൈക്കിക്കാണ് പുതിയ ടീം കിറ്റ് കരാര്‍.

2027 മുതല്‍ നൈക്കിയായിരിക്കും ജര്‍മനിയുടെ കിറ്റ് സ്‌പോണ്‍സര്‍മാര്‍. 2018ലാണ് അഡിഡാസുമായി അവസാനമായി ജര്‍മന്‍ ടീം എട്ട് വര്‍ഷത്തെ കരാര്‍ ഒപ്പിട്ടത്. കരാര്‍ കാലാവധി 2026ല്‍ അവസാനിക്കും. 2026ലെ ലോകകപ്പില്‍ ജര്‍മന്‍ ടീം അഡിഡാസ് സ്‌പോണ്‍സര്‍ഷിപ്പിലുള്ള ജേഴ്‌സിയടക്കമുള്ളവ അവസാനമായി ധരിക്കും.

ലോകകപ്പിനു ശേഷം നൈക്കിയായിരിക്കും ജേഴ്‌സി ഇറക്കുക. 2027 മുതല്‍ 2034 വരെയാണ് നൈക്കിയുമായി ടീം കരാറിലെത്തിയത്. ജര്‍മന്‍ ഫുട്ബോളിലെ പല ചരിത്ര നേട്ടങ്ങളിലും പങ്കാളിയായാണ് അഡിഡാസിന്‍റെ പടിയിറക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുരുഷ ടീം നാല് ലോകകപ്പുകളും മൂന്ന് യൂറോ കപ്പുകളും അഡിഡാസ് ജേഴ്‌സിയിലാണ് കളിച്ചു നേടിയത്. വനിതാ ടീം രണ്ട് ലോകകപ്പുകളും എട്ട് യൂറോ കിരീടങ്ങളും ഇതേ സ്‌പോണ്‍സര്‍ഷിപ്പില്‍ സ്വന്തമാക്കി.

അതേസമയം വിഷയം ജര്‍മനിയില്‍ വലിയ രാഷ്ട്രീയ വിവാദത്തിനു കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. ജര്‍മന്‍ കമ്പനിയെ മാറ്റി അമേരിക്ക ആസ്ഥാനമാക്കി പ്രവൃത്തിക്കുന്ന കമ്പനിക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT