ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റീനോ 
Sports

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ജിയാനി ഇന്‍ഫാന്റിനോ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

സൂറിച്ച്: എതിര്‍സ്വരങ്ങള്‍ക്കിടെ ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ ജിയാനി ഇന്‍ഫാന്റിനോ. ഇക്കാര്യം ഫിഫ ഗവേണിങ് ബോഡി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. ലോകകപ്പിന്റെ വാണിജ്യാവകാശങ്ങളില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കുന്ന ജിയാനി ഇന്‍ഫാന്റിനോയുടെ നിര്‍ദേശം വിവാദമായിരുന്നു.

യുവേഫയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ജൂലൈ അവസാനത്തോടെ ഫിഫ പദ്ധതി ഉപേക്ഷിച്ചു. എന്നാല്‍ ഇന്‍ഫാന്റിനോയ്ക്ക് പിന്തുണയുമായി ആഫ്രിക്കയിലെ ഫുട്‌ബോള്‍ ഫെഡറേഷനുകള്‍ രംഗത്തുവന്നിരുന്നു. ഭരണപരമായ വിവാദങ്ങളേക്കാള്‍ ആഫ്രിക്കന്‍ ഫുട്‌ബോളിന്റെ വികസനത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നായിരുന്നു ഇവരുടെ വാദം.

ഏപ്രിലിലാണ് ഫിഫയുടെ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പ്. 2016ല്‍ പ്രസിഡന്റ്സ്ഥാനത്തെത്തിയശേഷം 2019-ലും 2023-ലും ഇന്‍ഫാന്റിനോ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലോകകപ്പുവരെ കാര്യങ്ങള്‍ എളുപ്പവുമായിരുന്നുവെങ്കിലും ഫിഫയില്‍ സ്വകാര്യനിക്ഷേപം കൊണ്ടുവരാനുള്ള പദ്ധതി തിരിച്ചടിയാകുകയായിരുന്നു. അടുത്തവര്‍ഷം വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ 2031 വരെ തുടരാന്‍ ഇന്‍ഫാന്റിനോയ്ക്ക് കഴിയും.

ലോകകപ്പ് അടക്കമുള്ള മത്സരങ്ങളുടെ നടത്തിപ്പിന് കമ്പനി രൂപവത്കരിക്കുകയും അതിലേക്ക് സ്വകാര്യനിക്ഷേപം സ്വീകരിക്കലുമായിരുന്നു ഇന്‍ഫാന്റിനോ മുന്നോട്ടുവെച്ച പദ്ധതി. എന്നാല്‍, ഇതിനെതിരേ യുവേഫ, കോണ്‍കകാഫ്, ഏഷ്യ കോണ്‍ഫെഡറേഷനുകള്‍ രംഗത്തുവന്നു. ഇതോടെ പദ്ധതി പിന്‍വലിക്കുന്നതായി ഫിഫ പ്രഖ്യാപിക്കുകയായിരുന്നു.

Gianni Infantino to run again for FIFA presidency

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനം ചുട്ടുപൊള്ളുന്നു; രണ്ടുദിവസം കനത്ത ചൂട്; ജാഗ്രത

Today's Rashi Phalam September 08|അധിക വരുമാനത്തിന് വഴിയൊരുങ്ങും, പഠന കാര്യങ്ങളിൽ നല്ല ഫലം

രാവിലെ അഞ്ച് മുതല്‍ സര്‍വീസ്; നീലക്കുറിഞ്ഞി കാണാന്‍ കെഎസ്ആര്‍ടിസി യാത്ര

ദുബൈയുടെ അഞ്ച് വര്‍ഷത്തെ ടൂറിസ്റ്റ് വിസ; എങ്ങനെ അപേക്ഷിക്കാം, ആര്‍ക്കൊക്കെ അപേക്ഷിക്കാം

രാത്രി അരമണിക്കൂറിലേറെ നീണ്ട പവര്‍കട്ട്; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം