രോഹിത് ശര്‍മ, റിങ്കു സിങ് /ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫെയ്‌സ്ബുക്ക് 
Sports

സഞ്ജു ഉള്‍പ്പെടെ നിരാശപ്പെടുത്തി; പിന്നെ രോഹിതും റിങ്കുവും മിന്നി; അഫ്ഗാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍ 

ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മ അവസാന മത്സരത്തില്‍ ടീമിന് കരുത്തായി

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: രോഹിതിന്റെ സെഞ്ച്വറി ഇന്നിങ്‌സിന്റെ കരുത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 212 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യ. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. 60 പന്തില്‍ 121 റണ്‍സ് സ്‌കോര്‍ ചെയ്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മ അവസാന മത്സരത്തില്‍ ടീമിന് കരുത്തായി. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം അഞ്ചാം വിക്കറ്റില്‍ റിങ്കു സിങ്ങിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് രോഹിത് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അഞ്ചോവറിനിടെ 22 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.  യശസ്വി ജയ്‌സ്വാള്‍ (4), വിരാട് കോഹ് ലി (0), ശിവം ദുബെ (1), സഞ്ജു സാംസണ്‍ (0) എന്നിവരാണ് പുറത്തായത്. 

അഞ്ചാം ഓവറില്‍ ഒന്നിച്ച റിങ്കു -രോഹിത് സഖ്യം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ ഇന്നിങ്‌സ് അവസാനം വരെ പുറത്താകാതെ നിന്നു. 39 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത റിങ്കുവിന്റെ ഇന്നിങ്‌സ് രണ്ട് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു. 11 ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സൂക്ഷ്മപരിശോധന അവസാനിച്ചു, സംസ്ഥാനത്ത് ആകെ സ്ഥാനാര്‍ഥികള്‍ 98,451

നഷ്ടപ്പെട്ട വസ്തു തിരിച്ചുകിട്ടും, ധനുരാശിക്കാര്‍ എതിരാളികളെ വശത്താക്കും

ഇടുക്കിയില്‍ കോണ്‍ഗ്രസിനോട് ഇടഞ്ഞ് ലീഗ്; മൂന്നു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ സഞ്ജു നയിക്കും

'ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുകൂടരുത്, അവര്‍ നുഴഞ്ഞു കയറി വിശ്വാസികളേയും നശിപ്പിക്കും'; ആവര്‍ത്തിച്ച് സമസ്ത

SCROLL FOR NEXT