രോഹിത് ശര്‍മ, റിങ്കു സിങ് /ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഫെയ്‌സ്ബുക്ക് 
Sports

സഞ്ജു ഉള്‍പ്പെടെ നിരാശപ്പെടുത്തി; പിന്നെ രോഹിതും റിങ്കുവും മിന്നി; അഫ്ഗാനെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍ 

ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മ അവസാന മത്സരത്തില്‍ ടീമിന് കരുത്തായി

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: രോഹിതിന്റെ സെഞ്ച്വറി ഇന്നിങ്‌സിന്റെ കരുത്തില്‍ അഫ്ഗാനിസ്ഥാനെതിരെ 212 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യ. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ നേടിയത്. 60 പന്തില്‍ 121 റണ്‍സ് സ്‌കോര്‍ ചെയ്ത രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 

ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മ അവസാന മത്സരത്തില്‍ ടീമിന് കരുത്തായി. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം അഞ്ചാം വിക്കറ്റില്‍ റിങ്കു സിങ്ങിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് രോഹിത് ടീമിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് അഞ്ചോവറിനിടെ 22 റണ്‍സ് സ്‌കോര്‍ ചെയ്യുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു.  യശസ്വി ജയ്‌സ്വാള്‍ (4), വിരാട് കോഹ് ലി (0), ശിവം ദുബെ (1), സഞ്ജു സാംസണ്‍ (0) എന്നിവരാണ് പുറത്തായത്. 

അഞ്ചാം ഓവറില്‍ ഒന്നിച്ച റിങ്കു -രോഹിത് സഖ്യം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ ഇന്നിങ്‌സ് അവസാനം വരെ പുറത്താകാതെ നിന്നു. 39 പന്തില്‍ നിന്ന് 69 റണ്‍സെടുത്ത റിങ്കുവിന്റെ ഇന്നിങ്‌സ് രണ്ട് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു. 11 ഫോറും എട്ട് സിക്‌സും അടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിങ്‌സ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സുഹൃത്ത് രാഹുലിന് അയച്ച സന്ദേശം ആളുമാറി മാങ്കൂട്ടത്തിലിന്, ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇറങ്ങിവരാൻ നിര്‍ബന്ധിച്ചു; മൂന്നുകുട്ടികൾ വേണം'

തൈപ്പൊങ്കല്‍: സംസ്ഥാനത്ത് വ്യാഴാഴ്ച ആറ് ജില്ലകളില്‍ അവധി

പട്നാ യൂണിവേഴ്സിറ്റിയിൽ പി എച്ച് ഡി പ്രവേശനം; അവസാന തീയതി ജനുവരി 21

പോക്‌സോ നിയമത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രത്തോട് സുപ്രീംകോടതി; എന്താണ് 'റോമിയോ-ജൂലിയറ്റ് വകുപ്പ്'?

'കേരളത്തെ അവഗണിക്കുമ്പോള്‍ യുഡിഎഫ് കേന്ദ്രത്തെ പിന്താങ്ങുന്നു; അമിത് ഷായുടെ ലക്ഷ്യം ഇവിടെ യാഥാര്‍ഥ്യമാകില്ല'

SCROLL FOR NEXT