ഫയല്‍ ചിത്രം 
Sports

'പരാജയപ്പെടാനും അവകാശമുണ്ട്'; കോഹ്‌ലിയുടെ മോശം ഫോമില്‍ ഡേവിഡ് വാര്‍ണര്‍

ബാറ്റിങ്ങില്‍ ഫോം വീണ്ടെടുക്കാനാവാതെ നില്‍ക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ പിന്തുണച്ച് ഡേവിഡ് വാര്‍ണര്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ബാറ്റിങ്ങില്‍ ഫോം വീണ്ടെടുക്കാനാവാതെ നില്‍ക്കുന്ന ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ് ലിയെ പിന്തുണച്ച് ഡേവിഡ് വാര്‍ണര്‍. കോഹ് ലിയുടെ മികവ് നമ്മള്‍ കണ്ടു കഴിഞ്ഞതാണ്. ഇവിടെ തോല്‍ക്കാനുള്ള അവകാശം കോഹ് ലിക്കുണ്ടെന്ന് വാര്‍ണര്‍ പറയുന്നു. 

കഴിഞ്ഞ ഏതാനും വര്‍ഷമായി കോഹ്‌ലിയുടെ ഫോമിനെ കുറിച്ച് പലരും പറയുന്നു. നമ്മള്‍ ഒരു മഹാമാരി കാലത്തിലൂടെയാണ് കടന്നു പോയത്. കോഹ് ലിക്ക് കുഞ്ഞ് ജനിച്ചതേയുള്ളു. എത്രമാത്രം മികവ് കോഹ് ലിക്കുണ്ടെന്ന് മാത്രമാണ് നമ്മള്‍ കണ്ടത്. ഇവിടെ പരാജയപ്പെടാനും കോഹ് ലിക്ക് അവകാശമുണ്ട്. ചെയ്യുന്നതിലെല്ലാം മികവ് കാണിച്ചിരുന്നതിലൂടെ നിങ്ങള്‍ തോല്‍ക്കാനുള്ള അവകാശവും നേടി, വാര്‍ണര്‍ പറയുന്നു. 

2019 നവംബറിലാണ് കോഹ് ലി അവസാനമായി സെഞ്ചുറി നേടിയത്

ഫോര്‍ത്ത് ഇന്നിങ്‌സില്‍ സ്റ്റീവ് സ്മിത്ത് സെഞ്ചുറി നേടുന്നില്ലെന്നാണ് ചിലര്‍ പറയുന്നത്. അവനും മനുഷ്യനാണ്. നിങ്ങള്‍ക്കും പ്രയാസമേറിയ ഘട്ടമുണ്ടാവുമെന്നും വാര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നു. 2019 നവംബറിലാണ് കോഹ് ലി അവസാനമായി സെഞ്ചുറി നേടിയത്. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് കോഹ് ലി കളിച്ചിരുന്നില്ല. വാന്‍ഡറേഴ്‌സില്‍ കോഹ് ലി ഇല്ലാതെ ഇറങ്ങിയ ഇന്ത്യ തോല്‍വിയിലേക്ക് വീണു. മൂന്നാം ടെസ്റ്റില്‍ കോഹ് ലി കളിക്കുമെന്ന സൂചനയാണ് രാഹുല്‍ ദ്രാവിഡ് നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT