ഫോട്ടോ:പിടിഐ, ട്വിറ്റർ 
Sports

'ഇത് നമ്മളെ തിരിഞ്ഞുകൊത്തുമെന്ന് അന്നേ പറഞ്ഞു'; അണ്‍സോള്‍ഡ് ആയതിലെ കാരണത്തിലേക്ക് ചൂണ്ടി ഓസീസ് താരം

കഴിഞ്ഞ സീസണില്‍ നേരത്തെ തന്നെ തങ്ങള്‍ ഐപിഎല്‍ ഉപേക്ഷിച്ച് മടങ്ങിയത് കാരണമായിട്ടുണ്ടാവും

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഐപിഎല്‍ താര ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാതിരുന്നതില്‍ പ്രതികരണവുമായി ഓസ്‌ട്രേലിയയുടെ കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍. കോവിഡ് വ്യാപനം ഭീഷണി സൃഷ്ടിച്ച കഴിഞ്ഞ സീസണില്‍ നേരത്തെ തന്നെ തങ്ങള്‍ ഐപിഎല്‍ ഉപേക്ഷിച്ച് മടങ്ങിയത് കാരണമായിട്ടുണ്ടാവും എന്നാണ് റിച്ചാര്‍ഡ്‌സന്റെ വാക്കുകള്‍. 

ആദം സാംപ അണ്‍സോള്‍ഡ് ആയതാണ് എന്നെ കൂടുതല്‍ ഞെട്ടിച്ചത്. കഴിഞ്ഞ വര്‍ഷം ഞങ്ങള്‍ നേരത്തെ തന്നെ ഇന്ത്യയില്‍ നിന്ന് മടങ്ങിയപ്പോള്‍ ഞാന്‍ സാംപയോട് സംസാരിച്ചിരുന്നു. ഇത് നമ്മളെ തിരിഞ്ഞു കൊത്തും എന്ന് ഞാന്‍ അന്ന് സാംപയോട് പറഞ്ഞു, റിച്ചാര്‍ഡ്‌സന്‍ വെളിപ്പെടുത്തുന്നു. 

ഐപിഎല്ലില്‍ കളിക്കുക എന്നതായിരുന്നില്ല ഞങ്ങളുടെ പ്രഥമ പരിഗണന

ആ സമയം ഐപിഎല്ലില്‍ കളിക്കുക എന്നതായിരുന്നില്ല ഞങ്ങളുടെ പ്രഥമ പരിഗണന. ഓസ്‌ട്രേലിയയിലേക്ക് എത്രയും പെട്ടെന്ന് മടങ്ങി പോകാനാണ് ശ്രമിച്ചത്. ഇത്തവണ ഞങ്ങള്‍ കളിക്കാനായി എത്തിയേക്കില്ലെന്ന് ഫ്രാഞ്ചൈസികള്‍ കരുതിയിട്ടുണ്ടാവും. എന്നാല്‍ യഥാര്‍ഥത്തില്‍ എന്താണ് കാരണം എന്ന് എനിക്ക് അറിയില്ല, ഓസീസ് പേസര്‍ൃ പറഞ്ഞു. 

2021 ഐപിഎല്ലില്‍ ബാംഗ്ലൂരിന്റെ കളിക്കാരായിരുന്നു ആദം സാംപയും റിച്ചാര്‍ഡ്‌സും. ഇന്ത്യയില്‍ നടന്ന ആദ്യ ഘട്ടത്തില്‍ കോവിഡ് കേസുകള്‍ ഇന്ത്യയില്‍ ഉയര്‍ന്നതോടെ ഇരുവരും പിന്മാറുകയായിരുന്നു. യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ രണ്ടാം പാദത്തിലും ഇവര്‍ കളിച്ചിരുന്നില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമയം വരട്ടെ; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുമെന്ന് ശശി തരൂര്‍

അനാവശ്യമായ ഗോസിപ്പുകള്‍ ചെയ്യരുത്; തരൂരിനെ സിപിഎമ്മിലെത്തിക്കാന്‍ ശ്രമം നടത്തിയിട്ടില്ല; എംഎ യൂസഫലി

കാറിന്റെ ബോണറ്റില്‍ പെണ്‍കുട്ടികളെ ഇരുത്തി പിതാവിന്റെ അപകട യാത്ര; കേസ്

ജ്വല്ലറി ഡിസൈൻ മുതൽ ഫാഷൻ ക്ലോത്തിങ് ഡിസൈൻ വരെ പഠിക്കാൻ അവസരം, ഐഐസിഡിയിൽ ഇപ്പോൾ അപേക്ഷിക്കാം

കാളിന്ദിയിൽ കുളിക്കാനിറങ്ങി; ആഴമുള്ള കയത്തിൽ മുങ്ങിത്താണ് വിദേശ വനിതകൾ; രക്ഷകരായി നാട്ടുകാർ (വിഡിയോ)

SCROLL FOR NEXT