വെങ്കല മെഡൽ നേടിയ പി ആർ ശ്രീജേഷിന്റെ ആഹ്ലാദ പ്രകടനം ഫയൽ
Sports

ശ്രീജേഷിന്റെ ജഴ്‌സിയും 'വിരമിച്ചു', 16-ാം നമ്പര്‍ ഇനി ആര്‍ക്കും കൊടുക്കില്ല; ഹോക്കി ഇന്ത്യയുടെ ആദരം

ഇന്ത്യയുടെ പാരിസ് ഒളിംപിക്‌സ് ഹോക്കി വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ ജഴ്സി നമ്പര്‍ ഇനി ആര്‍ക്കും കൊടുക്കില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയുടെ പാരിസ് ഒളിംപിക്‌സ് ഹോക്കി വെങ്കല മെഡല്‍ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ച ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ ജഴ്സി നമ്പര്‍ ഇനി ആര്‍ക്കും കൊടുക്കില്ല. ഹോക്കിയില്‍ ശ്രീജേഷിന്റെ സംഭാവനകള്‍ മാനിച്ച് അദ്ദേഹം രണ്ട് പതിറ്റാണ്ടോളം ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്‌സി ഇനി മറ്റാര്‍ക്കും നല്‍കേണ്ട എന്നാണ് ഹോക്കി ഇന്ത്യ തീരുമാനിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹോക്കിയില്‍ നിന്ന് വിരമിച്ച 36കാരന്‍ ജൂനിയര്‍ നാഷണല്‍ ടീമിന്റെ പരിശീലക പദവി ഏറ്റെടുക്കുമെന്ന് ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ഭോല നാഥ് സിങ് അറിയിച്ചു.'ശ്രീജേഷ് ഇപ്പോള്‍ ജൂനിയര്‍ ടീമിന്റെ പരിശീലകനാകാന്‍ പോകുന്നു, ശ്രീജേഷിനോടുള്ള ആദരസൂചകമായി സീനിയര്‍ ടീമില്‍ ആര്‍ക്കും ഇനി 16-ാം നമ്പര്‍ ജഴ്സി നല്‍കില്ല. എന്നാല്‍ ജൂനിയര്‍ ടീമില്‍ ജഴ്‌സിയില്‍ മാറ്റം ഉണ്ടാവില്ല'-ഭോല നാഥ് സിങ് പറഞ്ഞു.

'ജൂനിയര്‍ ടീമില്‍ 16-ാം നമ്പര്‍ ജഴ്സി ധരിക്കുന്ന താരത്തെ ശ്രീജേഷ് അവനെപ്പോലെ വളര്‍ത്തിയെടുക്കും'- അനുമോദന ചടങ്ങില്‍ ഭോല നാഥ് സിങ് പ്രകീര്‍ത്തിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

തലശ്ശേരി വ്യാപാരി സഹകരണ സംഘത്തില്‍ കോടികളുടെ നിക്ഷേപ തട്ടിപ്പ്; സെക്രട്ടറി പിടിയില്‍

'ഫെല്ലോഷിപ്പ് കിട്ടിയത് ജാതിയുടെ പേരില്‍'; ജാതി വിവേചനം നേരിട്ടെന്ന് മലയാളം സര്‍വകലാശാലയിലെ വിദ്യാര്‍ഥിനി

'ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ലാത്ത അവസ്ഥ', വഖഫ് ബോര്‍ഡില്‍ അമുസ്ലീങ്ങളെ ഇടക്കാലത്തേയ്ക്ക് നിയമിക്കാമെന്ന് ഹൈക്കോടതി, ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

പ്ലസ് വണ്‍ പ്രവേശനം: 120 അധിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍, 7200 വിദ്യാര്‍ഥികള്‍ക്ക് കൂടി അവസരം