നരേന്ദ്ര മോദി സ്‌റ്റേഡിയം/ഫോട്ടോ: പിടിഐ 
Sports

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ അദാനി, റിലയന്‍സ് എന്‍ഡുകള്‍ എന്തുകൊണ്ട്?

നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഏറെ ചര്‍ച്ചയായിരുന്നു സ്റ്റേഡിയത്തിലെ അദാനി, റിലയന്‍സ് എന്‍ഡ്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഏറെ ചര്‍ച്ചയായിരുന്നു സ്റ്റേഡിയത്തിലെ അദാനി, റിലയന്‍സ് എന്‍ഡ്. സ്റ്റേഡിയത്തിന്റെ നിര്‍മാണത്തിനായി അദാനി, റിലയന്‍സ് ഗ്രൂപ്പുകള്‍ വന്‍ തുക സംഭാവന നല്‍കിയതാണ് ഇതിന് പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വന്‍ തുക സംഭാവന നല്‍കിയതിനൊപ്പം സ്റ്റേഡിയത്തിലെ ഓരോ കോര്‍പ്പറേറ്റ് ബോക്‌സുകള്‍ വീതം ഇരുവരും വാങ്ങി. 25 വര്‍ഷത്തേക്ക് 250 കോടി വിലമതിക്കുന്നതാണ് ഇത്. ഇവരുമായുള്ള കരാര്‍ പ്രകാരമാണ് സ്റ്റേഡിയത്തില്‍ അദാനി എന്‍ഡും, റിലയന്‍സ് എന്‍ഡും വന്നത്. 

ഗുജറാത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്താണ് സ്‌റ്റേഡിയത്തില്‍ അദാനി എന്‍ഡ് വരുന്നത്. ജിഡിഎംസി എന്‍ഡ് ആയിരുന്നു മറ്റൊന്ന്. അതിപ്പോള്‍ റിലയന്‍സ് എന്‍ഡായി മാറി. കിഴക്കും, പടിഞ്ഞാറുമായുള്ള രണ്ട് സ്റ്റാന്‍ഡുകളില്‍ കൂടി കോര്‍പ്പറേറ്റുകളെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ട്. 76 കോര്‍പ്പറേറ്റ് ബോക്‌സുകളാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലുള്ളത്. 

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമാണ് ഇത്. ലോകത്തിലെ രണ്ടാമത്തെ വലിയ സ്‌റ്റേഡിയവും. ഒളിംപിക്‌സ് സൈസിലെ സ്വിമ്മിങ് പൂളും, സ്‌ക്വാഷ് അരീനയും, ബാഡ്മിന്റണ്‍, ടെന്നീസ് കോര്‍ട്ടുകളും നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഉള്‍പ്പെടുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ