രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ ആദ്യവിക്കറ്റ് നേടിയ ഇന്ത്യയുടെ ആഹ്ലാദം  എക്‌സ് / ബിസിസിഐ
Sports

ഇന്ത്യക്ക് 190 റണ്‍സ് ലീഡ്; സൂക്ഷ്മതയോടെ പിന്തുടര്‍ന്ന് ഇംഗ്ലണ്ട്; ആവേശപ്പോര്

രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ്.

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. മൂന്നാം ദിവസം കളി തുടങ്ങി സ്‌കോര്‍ ബോര്‍ഡില്‍ പതിനഞ്ച് റണ്‍സ് എടുക്കുമ്പോഴെക്കും ഇന്ത്യയുടെ അവശേഷിച്ച മൂന്ന് വിക്കറ്റുകളും വീണു. ഇതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 436 റണ്‍സിന് അവസാനിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 80 റണ്‍സ് എന്ന നിലയിലാണ്.

81 റണ്‍സുമായി കളി തുടങ്ങിയ ജഡേഡജ ഏഴ് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ കൂടാരം കയറി. ജഡേജയാണ് ഇന്ത്യന്‍നിരയില്‍ ടോപ്‌സ്‌കോറര്‍. 180 പന്തുകള്‍ നേരിട്ട ജഡേജ 87 റണ്‍സ് നേടി. ഇതില്‍ 7 ബൗണ്ടറികളും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നു. നൂറ് പന്തുകള്‍ നേരിട്ട അക്ഷര്‍ പട്ടേല്‍ 44 റണ്‍സ് നേടി പുറത്തായി. പിന്നീട് എത്തിയ ബ്രുമ്ര റണ്‍സ് ഒന്നുമെടുക്കാതെ തന്നെ കളം വിട്ടു.

ഇംഗ്ലണ്ടിനായി ജോ റൂട്ട് നാലുവിക്കറ്റ് നേടി. ലെഗ് സ്പിന്നര്‍ റഹാന്‍ അഹമ്മദ്, ടോം ഹാര്‍ട്ട്‌ലി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അശ്വിന്‍ റണ്‍ ഔട്ട് ആയപ്പോള്‍ അവശേഷിച്ച ഒരു വിക്കറ്റ് ജാക്ക് ലീച്ച് നേടി. ഇന്ത്യക്കായി ജയ്‌സ് വാള്‍, കെഎല്‍ രാഹുല്‍ എന്നിവര്‍ അര്‍ധശതകം നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT