ഫോട്ടോ: ട്വിറ്റർ 
Sports

രണ്ടാം പോരിനും മഴ ഭീഷണി; ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 ഇന്ന്

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേടിയതിന്റെ കരുത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

പോര്‍ട് എലിസബത്ത്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 ഇന്ന്. ആദ്യ മത്സരം മഴയെ തുടര്‍ന്നു ഒരു പന്തും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചിരുന്നു. ഇന്നും മഴ ഭീഷണിയുണ്ട്. 

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേടിയതിന്റെ കരുത്തിലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ എത്തിയത്. എന്നാല്‍ മഴ കണക്കുകൂട്ടല്‍ തെറ്റിക്കുകയാണ്. ടി20 ലോകകപ്പിനു മുന്നോടിയായുള്ള തയ്യാറെടുപ്പാണ് ഇരു ടീമുകള്‍ക്കും പരമ്പര. 

ഋതുരാജ് ഗെയ്ക്‌വാദിനു പകരം യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നായിരിക്കും ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുക. ഓസീസിനെതിരെ തിളങ്ങിയ രവി ബിഷ്‌ണോയ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തും. 

ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള അവസരം കൂടിയാണ് ഇന്ത്യന്‍ യുവ താരങ്ങള്‍ക്ക് ഈ പരമ്പര. ഓസീസിനെതിരായ പോരാട്ടത്തിലൂടെ റിങ്കു സിങ് ഫിനിഷര്‍ എന്ന റോള്‍ ഏതാണ്ടുറപ്പിച്ചു നില്‍ക്കുകയാണ്. 

മറുഭാഗത്ത് ടെംബ ബവുമയുടെ അഭാവത്തില്‍ എയ്ഡന്‍ മാര്‍ക്രമാണ് ടീമിനെ നയിക്കുന്നത്. റീസ ഹെന്റിക്‌സ്, മാത്യു ബ്രീറ്റ്‌സ്‌കെ എന്നിവരാണ് ദക്ഷിണാഫ്രിക്കക്കായി ഓപ്പണ്‍ ചെയ്യുക.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT