ഷില്‍ജി ഷാജി/ ട്വിറ്റർ 
Sports

ഗോളുകള്‍ അടിച്ചുകൂട്ടി മലയാളി താരം ഷില്‍ജി ഷാജി; ജോര്‍ദാനെ വീണ്ടും തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍

ആദ്യ മത്സരത്തില്‍ നാല് ഗോളുകള്‍ വലയിലാക്കി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി നിന്ന മലയാളി താരം ഷില്‍ജി ഷാജി ഇത്തവണയും നാല് വട്ടം വല ചലിപ്പിച്ചു മികവ് ആവര്‍ത്തിച്ചു

സമകാലിക മലയാളം ഡെസ്ക്

സര്‍ഖ സിറ്റി: ജോര്‍ദാനെതിരായ രണ്ടാം സൗഹൃദ പോരാട്ടത്തിലും ഇന്ത്യന്‍ അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ടീമിന് കൂറ്റന്‍ ജയം. മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ പെണ്‍കുട്ടികള്‍ വിജയിച്ചത്. ആദ്യ പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. 

ആദ്യ മത്സരത്തില്‍ നാല് ഗോളുകള്‍ വലയിലാക്കി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി നിന്ന മലയാളി താരം ഷില്‍ജി ഷാജി ഇത്തവണയും നാല് വട്ടം വല ചലിപ്പിച്ചു മികവ് ആവര്‍ത്തിച്ചു. 24, 77, 82, 94 മിനിറ്റുകളിലാണ് ഗോകുലം താരം ഗോളുകള്‍ നേടിയത്. 

ജോര്‍ദാന്‍ ഡിഫന്‍ഡര്‍ മെര അടാരിയുടെ സെല്‍ഫ് ഗോളിലാണ് ഇന്ത്യ അക്കൗണ്ട് തുറന്നത്. നാല് ഗോളുകള്‍ ഷില്‍ജി നേടിയപ്പോള്‍ ഒരു ഗോള്‍ പൂജ വലയിലാക്കി. 

മനിഷ കുമാരി കൈമാറിയ ക്രോസില്‍ നിന്നാണ് ഷില്‍ജി രണ്ടാം ഗോള്‍ ഇന്ത്യക്ക് സമ്മാനിച്ചത്. ഗംഭീര സോളോ ഗോള്‍ നേടി പൂജ ഇന്ത്യയുടെ ലീഡ് രണ്ടാം പകുതിയില്‍ വീണ്ടും ഉയര്‍ത്തി. നാലാം ഗോള്‍ ഷില്‍ജി നേടുമ്പോള്‍ പൂജ ഗോളിന് വഴിയൊരുക്കി. ഷില്‍ജിക്കൊപ്പം മലയാളി താരങ്ങളായ അഖിലയും ആര്യയും ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം നേടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT