സഞ്ജുവും ​ഗില്ലും ബാറ്റിങ്ങിനിടെ/ പിടിഐ 
Sports

സഞ്ജുവോ ഇഷാനോ?; അവസരം കാത്ത് യശസ്വിയും തിലകും; ഇന്ത്യ-വിന്‍ഡീസ് ആദ്യ ടി-20 ഇന്ന്

റോവ്മാന്‍ പവലിന്റെ നേതൃത്വത്തിലാണ് വിന്‍ഡീസ് ട്വന്റി-20 പരമ്പരയ്ക്കിറങ്ങുന്നത്

സമകാലിക മലയാളം ഡെസ്ക്

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന പരമ്പര നേട്ടങ്ങള്‍ക്ക് പിന്നാലെ, ട്വന്റി 20 മത്സരങ്ങള്‍ക്കായി ഇന്ത്യ ഇന്നിറങ്ങുന്നു. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് ട്രിനിഡാഡിലാണ് മത്സരം. അഞ്ചു ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ വിന്‍ഡീസിനെതിരെ കളിക്കുക. ഡിഡി സ്‌പോര്‍ട്‌സില്‍ മത്സരം തത്സമയം കാണാം.

രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി എന്നിവര്‍ക്ക് വിശ്രമം നല്‍കി, ഹര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ശുഭ്മാന്‍ ഗില്‍ , ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ഇന്ത്യ പ്രതീക്ഷ അര്‍പ്പിക്കുന്നത്. 

ഐപിഎല്ലില്‍ തിളങ്ങിയ യശസ്വി ജയ്‌സ്വാളും തിലക് വര്‍മയും ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്. ട്വന്റി 20 യില്‍ അരങ്ങേറ്റം കുറിക്കാമെന്ന പ്രതീക്ഷയോടെ മുകേഷ് കുമാറുമുണ്ട്. അക്ഷര്‍ പട്ടേല്‍, യൂസ് വേന്ദ്ര ചാഹല്‍, രവി ബിഷ്‌ണോയി, കുല്‍ദീപ് യാദവ് എന്നിവരാണ് ടീമിലുള്‍പ്പെട്ട സ്പിന്നര്‍മാര്‍. 

റോവ്മാന്‍ പവലിന്റെ നേതൃത്വത്തിലാണ് വിന്‍ഡീസ് ട്വന്റി-20 പരമ്പരയ്ക്കിറങ്ങുന്നത്. നിക്കോളാസ് പൂരനെ ടീമിലേക്ക് മടക്കി വിളിച്ചിട്ടുണ്ട്. ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കൈല്‍ മെയേഴ്‌സ്, ഏകദിന ക്യാപ്റ്റന്‍ ഷായ് ഹോപ്പ് എന്നിവര്‍ ബാറ്റിങ്ങിന് കരുത്തു പകരുമെന്നാണ് വിന്‍ഡീസിന്റെ പ്രതീക്ഷ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

SCROLL FOR NEXT