ഫോട്ടോ: ട്വിറ്റർ 
Sports

വിരലിന്റെ പരിക്ക് കാര്യമാക്കാതെ രോഹിത്, ഒമ്പതാമനായി കളത്തിലിറങ്ങി; എന്നിട്ടും ജയിക്കാനാകാതെ ഇന്ത്യ  

പരിക്കേറ്റ വിരലിന്റെ വേദന കാര്യമാക്കാതെ ക്രീസിലിറങ്ങിയ രോഹിത് 51 റണ്‍സ് നേടി കളം നിറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: പരിക്ക് മറന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ക്രീസിലെത്തിയിട്ടും ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നിരാശയായിരുന്നു ഫലം. പരിക്കേറ്റ വിരലിന്റെ വേദന കാര്യമാക്കാതെ ക്രീസിലിറങ്ങിയ രോഹിത് 51 റണ്‍സ് നേടി കളം നിറഞ്ഞു. 

ഒമ്പതാമനായി ക്രീസിലെത്തിയ നായകന്‍ 28 പന്തില്‍ മൂന്നു ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെയാണ് അര്‍ദ്ധസെഞ്ചുറി തികച്ചത്. 272 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സിലൊതുങ്ങി. അഞ്ച് റണ്‍സിന്റെ വിജയം നേടി മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു കളികള്‍ ജയിച്ച് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി. 
 
ശര്‍ദ്ദുല്‍ ഠാക്കൂര്‍ പുറത്തായതിന് പിന്നാലെയാണ് രോഹിത് ക്രീസിലെത്തിയത്. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് എന്ന നിലയിലായിരുന്നു അപ്പോള്‍ ഇന്ത്യ. ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവരെ കൂട്ടുപിടിച്ചാണ് രോഹിത് സ്‌കോര്‍ ഉയര്‍ത്തിയത്. സിറാജിനൊപ്പം ഒമ്പതാം വിക്കറ്റില്‍ 23 പന്തില്‍ 39 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 

ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നതിനിടയിലാണ് രോഹിത്തിന് പരിക്കേറ്റത്. സിറാജ് എറിഞ്ഞ രണ്ടാം ഓവറിലെ നാലാം പന്തില്‍ ഫീല്‍ഡിങ്ങിനിടെ രോഹിതിന്റെ വിരലിന് പരിക്കേല്‍ക്കുകയായിരുന്നു. ഉടന്‍ ഗ്രൗണ്ട് വിട്ട താരത്തിന് പകരം രജത് പറ്റിദാര്‍ ഫീല്‍ഡിങ്ങിന് ഇറങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT