ഫോട്ടോ: ട്വിറ്റർ 
Sports

പ്രതീക്ഷ തെറ്റിക്കാതെ കൊൽക്കത്ത; ഡൽഹിയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ചു

ഡൽഹി ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ കൊൽക്കത്ത മറികടന്നു

സമകാലിക മലയാളം ഡെസ്ക്

ഷാർജ: ഡൽഹി ക്യാപിറ്റൽസിനെതിരെ മൂന്ന് വിക്കറ്റിന് ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഇതോടെ പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ കൊൽക്കത്തയ്ക്കായി. ഡൽഹി ഉയർത്തിയ 128 റൺസ് വിജയലക്ഷ്യം 18.2 ഓവറിൽ കൊൽക്കത്ത മറികടന്നു. നിതീഷ് റാണ, ശുഭ്മാൻ ഗിൽ, സുനിൽ നരെയ്‌ൻ എന്നിവരാണ് കൊൽക്കത്തയുടെ വിജയശിൽപികൾ.   

ശുഭ്മാൻ ഗില്ലും വെങ്കടേഷ് അയ്യരുമാണ് കൊൽക്കത്തയ്ക്ക് വേണ്ടി ഓപ്പൺ ചെയ്തത്. നിലയുറപ്പിക്കുംമുൻപ് വെങ്കടേഷ് അയ്യർ മടങ്ങിയത് കൊൽക്കത്തയെ ഞെട്ടിച്ചു. 14 റൺസ് മാത്രമായിരുന്നു സമ്പാദ്യം. ആദ്യ പന്തിൽ തന്നെ സിക്‌സടിച്ച് തുടങ്ങിയ രാഹുൽ ത്രിപാഠിയക്ക് പക്ഷെ അധികനേരം ക്രീസിൽ നിൽക്കാനായില്ല. ഒൻപത് റൺസ് മാത്രമെടുത്ത് താരം മടങ്ങി. നിതീഷ് റാണയെ കൂട്ടുപിടിച്ച് ശുഭ്മാൻ ഗിൽ കൊൽക്കത്തയുടെ സ്കോർ 50 കടത്തി.

സ്‌കോർ 67-ൽ നിൽക്കെ 30 റൺസെടുത്ത ഗിൽ പുറത്തായി. നായകൻ മോർഗൻ വന്നപോലെ മടങ്ങി. ഇതിനുപിന്നാലെ ക്രീസിലെത്തിയ ദിനേശ് കാർത്തിക്കിനെ കൂട്ടുപിടിച്ച് നിതീഷ് റാണ ആക്രമണം തുടങ്ങി. ലളിത് യാദവ് എറിഞ്ഞ 14-ാം ഓവറിൽ 20 റൺസാണ് പിറന്നത്. 12 റൺ‌സെടുത്ത കാർത്തിക്കും മടങ്ങിയതോടെ ക്രീസിലെത്തിയ സുനിൽ നരെയ്ൻ സ്കോറിങ് വേ​ഗത കൂട്ടി. 16-ാം ഓവറിൽ രണ്ട് സിക്‌സും ഒരു ഫോറുമാണ് നരെയ്ൻ അടിച്ചുകൂട്ടിയത്. 10 പന്തുകളിൽ നിന്ന്  21 റൺസെടുത്ത് നരെയ്ൻ പുറത്തായി. അപ്പോഴേക്കും കൊൽക്കത്ത ജയം ഉറപ്പിച്ചിരുന്നു. 18-ാം ഓവറിലെ രണ്ടാം പന്തിൽ ബൗണ്ടറി നേടിക്കൊണ്ട റാണ ടീമിന് വിജയം സമ്മാനിച്ചു. 27 പന്തുകളിൽ നിന്ന് റാണ 36 റൺസെടുത്ത് പുറത്താവാതെ നിന്നു.

ഡൽഹിക്കായി ആവേശ്ഖാൻ മൂന്ന് വിക്കറ്റും കഗിസോ റബാദ, അശ്വിൻ, ലളിത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത ഓവറിൽ ഒൻപതിന് 127റൺസാണ് നേടിയത്. സ്റ്റീവ് സ്മിത്തും ശിഖർ ധവാനും ചേർന്നാണ് ഓപ്പൺ ചെയ്തത്. ആദ്യ വിക്കറ്റിൽ 35 റൺസ് കൂട്ടിച്ചേർത്തെങ്കിലും അഞ്ചാം ഓവറിൽ ധവാൻ പുറത്തായി. 20 പന്തുകളിൽ നിന്ന്  24 റൺസെടുത്താണ് ധവാൻ മടങ്ങിയത്. താരം അഞ്ച് ബൗണ്ടറികൾ നേടി. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും മികച്ച കളി കാഴ്ചവച്ചെങ്കിലും ഇന്ന് ശ്രേയസ് അയ്യർ നിറം മങ്ങി. വെറും ഒരു റൺ മാത്രമാണ് താരത്തിന് നേടാനായത്. 

നായകൻ ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് സ്മിത്ത് ടീം സ്‌കോർ 50 കടത്തി.  39 റൺസ് വീതമെടുത്ത സ്റ്റീവൻ സ്മിത്തും ഋഷഭ് പന്തും മാത്രമാണ് ഡൽഹിയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഷിംറോൺ ഹെറ്റ്‌മെയർ വെറും നാല് റൺസ് മാത്രമാണ് സ്കോർ ചെയ്തത്. ലളിത് യാദവിനെയും അക്ഷർ പട്ടേലിനേയും പൂജ്യത്തിൽ മടക്കി. അശ്വിനെ കൂട്ടുപിടിച്ച് ഋഷഭ് പന്ത് ടീം സ്‌കോർ 100 കടത്തി. ഡൽഹി ക്യാപിറ്റൽസിനായി ഏറ്റവുമധികം റൺസ് നേടുന്ന താരം എന്ന റെക്കോഡ് ഇതിനിടെ പന്ത് സ്വന്തമാക്കി. ഒൻപത് റൺസ് മാത്രമെടുത്ത് അശ്വിനും മടങ്ങി. 36 പന്തുകളിൽ നിന്ന് 39 റൺസ് നേടിയ പന്ത് റൺ ഔട്ടായാണ് മടങ്ങിയത്. ഡൽഹി ഇന്നിങ്‌സിൽ ഒരു സിക്‌സ് പോലും പിറന്നില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

SCROLL FOR NEXT