ബം​ഗളൂരു ഓപ്പണർ ഫിൽ സാൾട്ട് എക്സ്
Sports

സാള്‍ട്ട് 65, കോഹ്‌ലി 62, രാജസ്ഥാന്‍ ബൗളിങ് 'നനഞ്ഞ പടക്കം'! ബംഗളൂരുവിന് 'റോയല്‍' ജയം

ആറ് കളിയില്‍ നാലാം തോല്‍വി വഴങ്ങി രാജസ്ഥാന്‍ റോയല്‍സ്

സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: 15 പന്തുകള്‍ ബാക്കി നില്‍ക്കെ രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ തട്ടകത്തില്‍ കയറി തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. രാജസ്ഥാന്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയ ലക്ഷ്യം ബംഗളൂരു ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.3 ഓവറില്‍ 175 റണ്‍സെടുത്തു മറികടന്നു. ടോസ് നേടി ആര്‍സിബി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.

ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ അതിവേഗ അര്‍ധ സെഞ്ച്വറിയും സഹ ഓപ്പണര്‍ വിരാട് കോഹ്‌ലി പുറത്താകാതെ നേടിയ അര്‍ധ ശതകവും ആര്‍സിബിയുടെ വിജയം അനായാസമാക്കി. ഒപ്പം ദേവ്ദത്ത് പടിക്കലും പുറത്താകാതെ നിന്നു ജയത്തില്‍ നിര്‍ണായകമായി.

സാള്‍ട്ട് 35 പന്തില്‍ 6 സിക്‌സും 5 ഫോറും സഹിതം 65 റണ്‍സുമായി പുറത്തായി. കോഹ്‌ലി 45 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 62 റണ്‍സെടുത്തു. ദേവ്ദത്ത് പടിക്കല്‍ 28 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 40 റണ്‍സുമായും നിന്നു.

നഷ്ടമായ ഏക വിക്കറ്റ് രാജസ്ഥാന്റെ കുമാര്‍ കാര്‍ത്തികേയ പോക്കറ്റിലാക്കി. ആര്‍സിബി ബാറ്റിങ് നിരയ്ക്ക് ഒരു വെല്ലുവിളിയും ഉയര്‍ത്താന്‍ കഴിയാതെ രാജസ്ഥാന്‍ ബൗളിങ് സ്വന്തം മൈതാനത്ത് നനഞ്ഞ പടക്കങ്ങളായി മാറി.

ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ അര്‍ധ സെഞ്ച്വറി ബലത്തിലാണ് പൊരുതാവുന്ന സ്‌കോര്‍ രാജസ്ഥാന്‍ സ്വന്തമാക്കിയത്. താരം 47 പന്തില്‍ 10 ഫോറും 2 സിക്സും സഹിതം 75 റണ്‍സെടുത്തു.

22 പന്തില്‍ 30 റണ്‍സെടുത്ത റിയാന്‍ പരാഗ്, 23 പന്തില്‍ 35 റണ്‍സെടുത്തു പുറത്താകാതെ നിന്ന ധ്രുവ് ജുറേല്‍ എന്നിവരും റോയല്‍സിനായി തിളങ്ങി. ജുറേല്‍ രണ്ട് വീതം സിക്സും ഫോറും തൂക്കി.

മാക്‌സ്‌വെലും ഹെഡും ഉടക്കി, ഇടയില്‍ കയറി സ്റ്റോയിനിസും! ?ഗ്രൗണ്ടില്‍ 'ഓസീസ് വാക്‌പോര്' (വിഡിയോ)

ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബാറ്റിങില്‍ പരാജയപ്പെട്ടു. താരം 15 റണ്‍സുമായി മടങ്ങി. ഷിമ്രോണ്‍ ഹെറ്റ്മെയര്‍ക്കും തിളങ്ങാനായില്ല. താരം 9 റണ്‍സുമായി പുറത്തായി.

പവര്‍പ്ലേയില്‍ കാര്യമായ റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ രാജസ്ഥാനു സാധിച്ചില്ല. തുടക്കം മുതല്‍ അവര്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. ഈ മെല്ലെപ്പോക്ക് മികച്ച സ്‌കോറിലേക്കു നിങ്ങുന്നതില്‍ തടസമായി.

ആര്‍സിബിക്കായി ഭുവനേശ്വര്‍ കുമാര്‍, യഷ് ദയാല്‍, ജോഷ് ഹെയ്സല്‍വുഡ്, ക്രുണാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോയമ്പത്തൂര്‍ കൂട്ടബലാത്സംഗം: മൂന്നുപേര്‍ പിടിയില്‍, കീഴ്‌പ്പെടുത്തിയത് വെടിവെച്ചു വീഴ്ത്തി

കുട്ടികളുടെ സിനിമയ്ക്കും ബാലതാരത്തിനും അര്‍ഹതയുള്ളവരില്ലെന്ന് പ്രകാശ് രാജ്; 'സ്ഥാനാര്‍ത്തി ശ്രീക്കുട്ടനെ' ഓര്‍മിപ്പിച്ച് സംവിധായകനും നടനും; പ്രതിഷേധം

യു എ ഇയിൽ ജോലി ചെയ്യുന്നവർക്ക് പ്രിയം 'നിർമ്മിത ബുദ്ധി'; മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയ്ക്ക് ആവശ്യമില്ല?, വിസാ നിരോധനം തുടരുന്നു

സ്വര്‍ണവില വീണ്ടും 90,000ല്‍ താഴെ; ഒറ്റയടിക്ക് കുറഞ്ഞത് 520 രൂപ

SCROLL FOR NEXT