രോഹിത് ശര്‍മ/ഫയല്‍ ചിത്രം 
Sports

ഐപിഎൽ രണ്ടാം ഘട്ടം; യുഎഇയിലെ ചൂട് പ്രശ്നം; വേദിയായി ഇംഗ്ലണ്ടും ഓസ്ട്രേലിയയും പരിഗണനയിൽ

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കും ടി20 ലോകകപ്പിനും ഇടയിലെ സമയം ഇതിനായി വിനിയോഗിക്കാനുള്ള പദ്ധതിയാണ് ബിസിസിഐയുടെ മുൻപിൽ തെളിയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിഎൽ 2021 സീസണിലെ ബാക്കി മത്സരങ്ങൾ പൂർത്തിയാക്കാൻ ഇംഗ്ലണ്ടോ ഓസ്ട്രേലിയയോ വേദിയായേക്കും എന്ന് സൂചന. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കും ടി20 ലോകകപ്പിനും ഇടയിലെ സമയം ഇതിനായി വിനിയോഗിക്കാനുള്ള പദ്ധതിയാണ് ബിസിസിഐയുടെ മുൻപിൽ തെളിയുന്നത്. 

ഇന്ത്യയെ വേദിയാക്കുക എന്നത് ബിസിസിഐ പൂർണമായും തള്ളിക്കഴിഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസൺ പിഴവുകളില്ലാതെ യുഎഇയിൽ നടത്തിരുന്നു. ഈ സാഹചര്യത്തിൽ ഐപിഎൽ വേദിയായി യുഎഇക്ക് തന്നെയാണ് മുൻതൂക്കം. എന്നാൽ യുഎഇക്കൊപ്പം ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളും പരിഗണനയിലുണ്ട്. 

സെപ്തംബറിലെ യുഎഇയിലെ ചൂട് കൂടുതലായിരിക്കുമെന്ന കാര്യവും ഇവിടെ പ്രശ്നമാവുന്നുണ്ട്. ഇംഗ്ലണ്ട് ആണ് വേദിയാവുന്നത് എങ്കിൽ കാലാവസ്ഥയും ഇന്ത്യൻ താരങ്ങൾ ഈ സമയം ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലുണ്ട് എന്നതും പോസിറ്റീവ് ഘടകങ്ങളാണ്. ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പിന്റെ കാര്യത്തിൽ ജൂലൈയിലാവും ഐസിസി അന്തിമ തീരുമാനം എടുക്കുക. ഒക്ടോബർ-നവംബറിലായാണ് ലോകകപ്പ്. 

ഇംഗ്ലണ്ടിലെ കാലാവസ്ഥ അനുകൂലമായിരിക്കും. സമയക്രമം ബ്രോ‍‌ഡ്കാസ്റ്റേഴ്സിനും അനുകൂലമാവും. മറ്റ് വിദേശ താരങ്ങൾക്ക് ഇംഗ്ലണ്ടിലേക്ക് എത്തുന്നതിന് പ്രയാസം ഉണ്ടാവില്ലെന്നും ബിസിസിഐ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT