രോഹിത് ശര്‍മ/ഫയല്‍ ചിത്രം 
Sports

ഐപിഎൽ രണ്ടാം ഘട്ടം; യുഎഇയിലെ ചൂട് പ്രശ്നം; വേദിയായി ഇംഗ്ലണ്ടും ഓസ്ട്രേലിയയും പരിഗണനയിൽ

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കും ടി20 ലോകകപ്പിനും ഇടയിലെ സമയം ഇതിനായി വിനിയോഗിക്കാനുള്ള പദ്ധതിയാണ് ബിസിസിഐയുടെ മുൻപിൽ തെളിയുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിഎൽ 2021 സീസണിലെ ബാക്കി മത്സരങ്ങൾ പൂർത്തിയാക്കാൻ ഇംഗ്ലണ്ടോ ഓസ്ട്രേലിയയോ വേദിയായേക്കും എന്ന് സൂചന. ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്കും ടി20 ലോകകപ്പിനും ഇടയിലെ സമയം ഇതിനായി വിനിയോഗിക്കാനുള്ള പദ്ധതിയാണ് ബിസിസിഐയുടെ മുൻപിൽ തെളിയുന്നത്. 

ഇന്ത്യയെ വേദിയാക്കുക എന്നത് ബിസിസിഐ പൂർണമായും തള്ളിക്കഴിഞ്ഞതായി ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസൺ പിഴവുകളില്ലാതെ യുഎഇയിൽ നടത്തിരുന്നു. ഈ സാഹചര്യത്തിൽ ഐപിഎൽ വേദിയായി യുഎഇക്ക് തന്നെയാണ് മുൻതൂക്കം. എന്നാൽ യുഎഇക്കൊപ്പം ഇംഗ്ലണ്ട്, ഓസ്ട്രേലിയ എന്നിവിടങ്ങളും പരിഗണനയിലുണ്ട്. 

സെപ്തംബറിലെ യുഎഇയിലെ ചൂട് കൂടുതലായിരിക്കുമെന്ന കാര്യവും ഇവിടെ പ്രശ്നമാവുന്നുണ്ട്. ഇംഗ്ലണ്ട് ആണ് വേദിയാവുന്നത് എങ്കിൽ കാലാവസ്ഥയും ഇന്ത്യൻ താരങ്ങൾ ഈ സമയം ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ടിലുണ്ട് എന്നതും പോസിറ്റീവ് ഘടകങ്ങളാണ്. ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പിന്റെ കാര്യത്തിൽ ജൂലൈയിലാവും ഐസിസി അന്തിമ തീരുമാനം എടുക്കുക. ഒക്ടോബർ-നവംബറിലായാണ് ലോകകപ്പ്. 

ഇംഗ്ലണ്ടിലെ കാലാവസ്ഥ അനുകൂലമായിരിക്കും. സമയക്രമം ബ്രോ‍‌ഡ്കാസ്റ്റേഴ്സിനും അനുകൂലമാവും. മറ്റ് വിദേശ താരങ്ങൾക്ക് ഇംഗ്ലണ്ടിലേക്ക് എത്തുന്നതിന് പ്രയാസം ഉണ്ടാവില്ലെന്നും ബിസിസിഐ വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മസാല ബോണ്ടില്‍ ഇഡിക്ക് ആശ്വാസം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്‌റ്റേ

സമവായത്തിന് മുന്‍കൈ എടുത്തത് ഗവര്‍ണര്‍; വിസി നിയമനത്തില്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിട്ടില്ല; വാര്‍ത്തകള്‍ തള്ളി സിപിഎം

അടിച്ചു കയറി ഹർദ്ദിക്! 16 പന്തിൽ 54 റൺസ്; കൂറ്റൻ സ്കോറുയർത്തി ഇന്ത്യ

സുവര്‍ണ ചകോരം 'ടു സീസണ്‍സ് ടു സ്‌ട്രെയിഞ്ചേഴ്‌സ്‌ 'ന്; 'തന്തപ്പേര്' ജനപ്രിയ ചിത്രം

22 പന്തില്‍ 4 ഫോര്‍, 2 സിക്‌സ്, 37 റണ്‍സ്; തിളങ്ങി സഞ്ജു, ഇന്ത്യയ്ക്ക് മിന്നും തുടക്കം

SCROLL FOR NEXT