ISL Kerala Blasters vs Mohammedan SC High Stakes Clash at Kaloor Stadium. KBFC/X
Sports

ഹാട്രിക് വിജയം ലക്ഷ്യമിട്ട് ബ്ലാസ്റ്റേഴ്‌സ്; എതിരാളികൾ മുഹമ്മദന്‍സ്, മത്സരം കൊച്ചിയിൽ

ഈ സീസണിൽ മറ്റ് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ മുഹമ്മദന്‍സ് ഐഎസ്എല്ലിൽ നിന്ന് പുറത്താകും.

Author : JOICE MON D L

കൊച്ചി: ഐഎസ്എല്ലിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മുഹമ്മദന്‍സിനെ നേരിടും. വൈകിട്ട് 5 മണിക്ക് കലൂർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 10 മത്സരങ്ങളിൽ നിന്ന് 3 പോയിന്റുകൾ മാത്രമാണ് മുഹമ്മദന്‍സിന്റെ സമ്പാദ്യം. ഈ സീസൺ മുതൽ പോയിന്റ് ടേബിളിൽ ഏറ്റവും താഴെ വരുന്ന ടീമിനെ ഐ ലീഗിലേക്ക് തരം താഴ്ത്തുമെന്ന് എഐഎഫ്എഫ് നേരത്തെ അറിയിച്ചിരുന്നു. ഈ സീസണിൽ മറ്റ് അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ മുഹമ്മദന്‍സ് ഐഎസ്എല്ലിൽ നിന്ന് പുറത്താകും.

മറുഭാഗത്ത്, കിരീട പ്രതീക്ഷകൾ അവസാനിച്ച ബ്ലാസ്റ്റേഴ്‌സ് വരാനിരിക്കുന്ന മത്സരങ്ങൾ കൂടി വിജയിച്ച ശേഷം സീസൺ അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 11 കളിയില്‍ നിന്ന് മൂന്നു ജയത്തോടെ 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. തുടര്‍ച്ചയായ രണ്ടു മത്സരങ്ങൾ വിജയിക്കാൻ ആയത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

ഡേവിഡ് കറ്റാലയ്ക്ക് കീഴില്‍ കളിച്ച ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ തോല്‍വികള്‍ക്കു പിന്നാലെ ക്ലബ് തരം താഴ്ത്തല്‍ ഭീഷണി നേരിട്ടിരുന്നു. ഈ പ്രതിസന്ധിയിൽ നിന്ന് ടീമിനെ കരകയറ്റാൻ ആഷ്‌ലി വുഡെന്ന ഇംഗ്ലീഷ് പരിശീലകനെ എത്തിച്ചതാണ് ക്ലബിന് ഗുണകരമായത്. വിക്ടര്‍ ബെര്‍തോമ്യു, മത്തിയാസ് ഹെര്‍ണാണ്ടസ്, നിഹാല്‍ സുധീഷ്, വിപിന്‍ മോഹനന്‍ എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്.

ISL Kerala Blasters vs Mohammedan SC High Stakes Clash at Kaloor Stadium.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴകത്ത് വിജയ് സർക്കാർ അധികാരമേറ്റു: മന്ത്രിസഭയിൽ സെങ്കോട്ടയ്യനും നിർമ്മൽ കുമാറും

Kerala CM Selection Live:മുഖ്യനാര്?സോണിയയുടെ നിലപാട് നിർണായകം

നൂറ് രൂപ മുതല്‍ നിക്ഷേപം ആരംഭിക്കാം, പത്തുവര്‍ഷം കൊണ്ട് 25 ലക്ഷം രൂപ സമ്പാദിക്കാം; അറിയാം ഈ സ്‌കീം

'എക്കോ'യ്ക്ക് ശേഷം സന്ദീപ് പ്രദീപ്; 'കോസ്മിക് സാംസൺ' ഫസ്റ്റ് ലുക്ക്

ഫ്‌ലക്‌സ് യുദ്ധത്തിലേക്ക് മറ്റൊരു നേതാവു കൂടി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പുതിയ ബോര്‍ഡ്

SCROLL FOR NEXT