കെ എല്‍ രാഹുല്‍/ഫയല്‍ ഫോട്ടോ 
Sports

ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കെ എല്‍ രാഹുല്‍ 

രാഹുല്‍ ദ്രാവിഡിന്റെ 20 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് താരം മറികടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോകകപ്പില്‍ രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് തകര്‍ത്ത് കെ.എല്‍. രാഹുലിന് നേട്ടം. ലോകകപ്പില്‍ വിക്കറ്റ് കീപ്പിങ്ങില്‍ രാഹുല്‍ ദ്രാവിഡിന്റെ 20 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് താരം മറികടന്നത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ പേരെ പുറത്താക്കിയ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് രാഹുല്‍ സ്വന്തമാക്കിയത്. 

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലില്‍ ജസ്പ്രീത് ബുമ്രയുടെ പന്തില്‍ മിച്ചല്‍ മാര്‍ഷിനെ പുറത്താക്കിയതോടെ രാഹുല്‍ കീപ്പിങ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ലോകകപ്പില്‍ ഒരു സ്റ്റംപിങ്ങും 16 ക്യാച്ചുകളും ഉള്‍പ്പെടെ 17 പേരെയാണ് രാഹുല്‍ പുറത്താക്കിയത്.  ദക്ഷിണാഫ്രിക്കയില്‍ നടന്ന 2003 ലോകകപ്പിലാണ് രാഹുല്‍ ദ്രാവിഡ് 15 ക്യാച്ചുകളും ഒരു സ്റ്റംപിങ്ങുമായി തിളങ്ങിയത്. ഈ റെക്കോര്‍ഡാണ് രാഹുല്‍ മറികടന്നത്. 

2015ല്‍ എട്ട് മത്സരങ്ങളില്‍ 15 പേരെ പുറത്താക്കിയ മഹേന്ദ്ര സിങ് ധോണിയാണ് മൂന്നാമത്. 1983ല്‍ എട്ട് മത്സരങ്ങളില്‍ 14 പേരെ പുറത്താക്കിയ സെയ്ദ് കിര്‍മാനി നാലാമതും 1987ല്‍ ആറ് മത്സരങ്ങളില്‍ 11 പേരെ പുറത്താക്കിയ കിരണ്‍ മോറെ പട്ടികയില്‍ അഞ്ചാമനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

SCROLL FOR NEXT