വീഡിയോ ദൃശ്യം 
Sports

കാണ്‍പൂര്‍ ടെസ്റ്റ്; 'പാകിസ്ഥാന്‍ മൂര്‍ദാബാദ്' വിളിയുമായി കാണികള്‍(വീഡിയോ)

പാകിസ്ഥാന്‍ മൂര്‍ദാബാദ്, ഇന്‍ക്വിലാബ് മൂര്‍ദാബാദ് എന്നീ മുദ്രാവാക്യങ്ങളാണ് ഗ്യാലറിയില്‍ നിന്ന് ഉയര്‍ന്ന് കേട്ടത്

സമകാലിക മലയാളം ഡെസ്ക്

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിന് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ ആദ്യ സെഷന് ഇടയില്‍ പാകിസ്ഥാന്‍ മൂര്‍ദാബാദ് മുദ്രാവാക്യം ഉയര്‍ത്തി കാണികള്‍. ആദ്യ ദിനത്തില്‍ കളി തുടങ്ങി ആദ്യ മണിക്കൂറുകളിലാണ് കളി ആസ്വദിക്കുന്നതിന് ഇടയില്‍ കാണികളില്‍ ചിലര്‍ പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ചത്. 

പാകിസ്ഥാന്‍ മൂര്‍ദാബാദ്, ഇന്‍ക്വിലാബ് മൂര്‍ദാബാദ് എന്നീ മുദ്രാവാക്യങ്ങളാണ് ഗ്യാലറിയില്‍ നിന്ന് ഉയര്‍ന്ന് കേട്ടത്. കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ പാകിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2012ന് ശേഷം ഇന്ത്യ-പാകിസ്ഥാന്‍ ഉഭയകക്ഷി പരമ്പര സാധ്യമായിട്ടില്ല. 

ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടം

കാണ്‍പൂരില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് രണ്ടാം സെഷനിലേക്ക് കളി എത്തിയപ്പോഴേക്കും രണ്ട് ഓപ്പണര്‍മാരേയും നഷ്ടമായി. 37 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. പൂജാരയ്ക്കും രഹാനേയ്ക്കും വലിയ കൂട്ടുകെട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യക്ക് തിരിച്ചടിയാവും. 

ഫോമില്ലായ്മയുടെ പേരില്‍ പൂജാരയ്ക്കും രഹാനെയ്ക്കും നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് നില്‍ക്കുന്ന സമയമാണ്. എന്നാല്‍ സെഞ്ചുറി നേടിയത് കൊണ്ടായില്ല എന്ന പ്രതികരണവുമായി വിമര്‍ശനങ്ങള്‍ക്ക് രഹാനെ മറുപടി നല്‍കിയിരുന്നു. കാണ്‍പൂരില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇരുവരുടേയും ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെടും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇതാ സഞ്ജു, വിമര്‍ശകര്‍ക്ക് നാവടക്കാം.... സീസണിലെ ആദ്യ സെഞ്ച്വറി

Today's Rashi Phalam April 12 | ജോലിയില്‍ ഉയര്‍ച്ച നേടും, അഭിപ്രായ ഭിന്നത മാറും

കണ്ണ് ഉണ്ടായാല്‍ മാത്രം പോരാ, കാണുകയും വേണം; ജോയ് മാത്യുവിന് മറുപടിയുമായി തോമസ് ഐസക്

കോട്ടയം ഉദയനാപുരം പഞ്ചായത്തില്‍ പക്ഷിപ്പനി, 8 തദ്ദേശങ്ങളില്‍ മുന്‍കരുതല്‍

മലപ്പുറത്തെ സ്ട്രോങ് റൂം തുറക്കാന്‍ നിര്‍ദേശിച്ചിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമെന്ന് ജില്ല കലക്ടര്‍

SCROLL FOR NEXT