കൃഷ്ണ പ്രസാദ് (KCL 2025)  
Sports

അര്‍ധ സെഞ്ച്വറി, വീണ്ടും മുന്നില്‍ നിന്നു നയിച്ച് കൃഷ്ണ പ്രസാദ്; ആലപ്പിക്ക് ലക്ഷ്യം 179 റണ്‍സ്

കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനെതിരെ 178 റണ്‍സെടുത്ത് ട്രിവാന്‍ഡ്രം റോയല്‍സ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തുടരെ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ച് കൃഷ്ണ പ്രസാദ്. ക്യാപ്റ്റന്റെ ബാറ്റിങ് മികവില്‍ ആലപ്പി റിപ്പിള്‍സിനു മുന്നില്‍ പൊരുതാവുന്ന സ്‌കോര്‍ വച്ച് ട്രിവാന്‍ഡ്രം റോയല്‍സ്. കേരള ക്രിക്കറ്റ് ലീഗില്‍ ടോസ് നേടി ആലപ്പി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ റോയല്‍സ് 5 വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് അടിച്ചെടുത്തു.

കൃഷ്ണ പ്രസാദ് 53 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 67 റണ്‍സുമായി പുറത്താകാതെ നിന്നു. 4 സിക്‌സുകള്‍ സഹിതം 31 പന്തില്‍ 44 റണ്‍സ് വാരിയ നിഖില്‍ എം, 22 പന്തില്‍ 3 സിക്‌സും ഒരു ഫോറും സഹിതം 31 റണ്‍സെടുത്ത അബ്ദുല്‍ ബാസിത് എന്നിവര്‍ ക്യാപ്റ്റനെ പിന്തുണച്ചു. 4 പന്തില്‍ രണ്ടണ്ണം സിക്‌സിലേക്ക് പായിച്ച് അഭിജിത് പ്രവീണും സ്‌കോറിലേക്ക് നിര്‍ണായക സംഭാവന നല്‍കി.

ആലപ്പിക്കായി ആദിത്യ ബൈജു രണ്ട് വിക്കറ്റെടുത്തു. എന്‍ ബാസില്‍, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റു നില്‍ക്കുന്ന ആലപ്പി ലീഗിലെ ആദ്യ വിജയമാണ് നോക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ പരാജയം അറിഞ്ഞ ട്രിവാവന്‍ഡ്രം റോയല്‍സും വിജയമാണ് പ്രതീക്ഷിക്കുന്നത്.

KCL 2025: Alleppey won the toss and elected to bowl in the Kerala Cricket League. Royals scored 178 runs for the loss of 5 wickets in the stipulated overs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT