ടീം ഇന്ത്യയുടെ ആഹ്ലാദ പ്രകടനം, ബിസിസിഐ ട്വിറ്ററില്‍ പങ്കുവച്ച ചിത്രം 
Sports

ഓരോ മാസവും ക്രിക്കറ്റിലെ ഒന്നാമനാരെന്ന് അറിയാം; പ്ലേയര്‍ ഓഫ് ദി മന്തുമായി ഐസിസി

ഫുട്‌ബോളിലേതിന് സമാനമായി പ്ലേയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ഏര്‍പ്പെടുത്തുകയാണ് ഐസിസി

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഓരോ മാസവും മികവ് കാണിക്കുന്ന ക്രിക്കറ്റ് താരങ്ങളെ അനുമോദിക്കാന്‍ ഐസിസി. ഫുട്‌ബോളിലേതിന് സമാനമായി പ്ലേയര്‍ ഓഫ് ദി മന്ത് പുരസ്‌കാരം ഏര്‍പ്പെടുത്തുകയാണ് ഐസിസി. 

ഓരോ മാസവും മികവ് കാണിക്കുന്ന കളിക്കാരെ തെരഞ്ഞെടുക്കാന്‍ ആരാധകര്‍ക്കും വോട്ട് ചെയ്യാം. എന്നാല്‍ മുന്‍ കളിക്കാര്‍, ബ്രോഡ്കാസ്‌റ്റേഴ്‌സ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ അടങ്ങിയ ഐസിസിയുടെ വോട്ടിങ് അക്കാദമിക്കാവും ഭൂരിഭാഗം വോട്ടും. 

2021 ജനുവരി മുതല്‍ അവാര്‍ഡ് നല്‍കി തുടങ്ങും. മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, റിഷഭ് പന്ത് എന്നീ ഇന്ത്യന്‍ താരങ്ങളാണ് ജനുവരിയിലെ താരമാവാനുണ്ട്. ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവരും കൂട്ടത്തിലുണ്ട്. 

വനിതാ താരങ്ങളേയും ഇവിടെ പരിഗണിക്കും. വനിതാ, പുരുഷ വിഭാഗത്തില്‍ മൂന്ന് പേരുടെ പേരാണ് ഒരു മാസം ഐസിസി കമ്മിറ്റി മുന്‍പോട്ട് വെക്കുക. ആ മാസത്തിലെ ഗ്രൗണ്ടിലെ പ്രകടനങ്ങളും നേട്ടങ്ങളും വിലയിരുത്തിയാവും ഇത്. 90 ശതമാനം വോട്ടിങ് അവകാശവും ഐസിസി വോട്ടിങ് അക്കാദമിക്കാണ്. 

10 ശതമാനം വോട്ടാണ് ആരാധകരുടേതായി കണക്കാക്കുക. എല്ലാ മാസത്തിലേയും രണ്ടാമത്തെ തിങ്കളാഴ്ച വിജയിയെ പ്രഖ്യാപിക്കും. ആരാധകരുമായി കൂടുതല്‍ അടുക്കാനും, കളിക്കാരുടെ നേട്ടങ്ങള്‍ ആഘോഷിക്കാനും വേണ്ടിയാണ് ഇതെന്ന് ഐസിസി വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

'ഒരേയൊരു രാജാവ്'; പുതിയ ലുക്കില്‍, പുതിയ ഭാവത്തില്‍ ഒരു 'ഷാരൂഖ് ഖാന്‍ സംഭവം'; 'കിങ്' ടൈറ്റില്‍ വിഡിയോ

ഫീസ് തരുന്നില്ല; രാജു നാരായണസ്വാമിക്കെതിരേ വക്കീല്‍ നോട്ടീസുമായി സുപ്രീംകോടതി അഭിഭാഷകന്‍

ആത്മവിശ്വാസവും ധൈര്യവും കൂട്ടാം, നവരത്‌നങ്ങളില്‍ ഏറ്റവും ദിവ്യശോഭ; അറിയാം മാണിക്യം ധരിക്കേണ്ട സമയം

എസ്എസ്‌കെ ഫണ്ട് കിട്ടിയേക്കും, ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ പോകുമെന്ന് മന്ത്രി ശിവന്‍കുട്ടി

SCROLL FOR NEXT