Sports

റണ്‍ഔട്ട് കണ്ട് മൂന്ന് ആഴ്ചയാണ് കോഹ്‌ലി അതും പറഞ്ഞ് ചിരിച്ചത്; നിങ്ങള്‍ കാണുന്ന വ്യക്തിയല്ല അദ്ദേഹം: ആദം സാംപ

കളിക്കളത്തില്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും കോഹ് ലിയെ തനിക്ക് അടുത്ത് അറിയാന്‍ സാധിച്ചതായാണ് സാംപ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഐപിഎല്ലില്‍ മൂന്ന് കളികള്‍ മാത്രമാണ് ഓസീസ് ലെഗ് സ്പിന്നര്‍ ആദം സാംപയ്ക്ക് ആര്‍സിബിക്ക് വേണ്ടി സീസണില്‍ കളിക്കാനായത്. കളിക്കളത്തില്‍ അധികം അവസരം ലഭിച്ചില്ലെങ്കിലും കോഹ് ലിയെ തനിക്ക് അടുത്ത് അറിയാന്‍ സാധിച്ചതായാണ് സാംപ പറയുന്നത്. 

ഞാന്‍ എത്തിയ ആദ്യ ദിവസം തന്നെ കോഹ് ലി എനിക്ക് വാട്‌സ് ആപ്പില്‍ സന്ദേശം അയച്ചു. ആ സമയം എന്റെ പക്കല്‍ കോഹ് ലിയുടെ നമ്പര്‍ ഉണ്ടായിരുന്നില്ല. ഏറെ നാളായി പരിചയമുള്ള ആളെ പോലെയാണ് കോഹ് ലി പെരുമാറിയത്, സാംപ പറഞ്ഞു. 

വെജിറ്റേറിയന്‍ റെസ്റ്റോറന്റില്‍ ഡെലിവെറൂവിന്റെ 15 ഡോളര്‍ വൗച്ചര്‍, അത് വളരെ നല്ല റെസ്‌റ്റോറന്റ് ആണ് എന്നാണ് കോഹ് ലി സാംപയ്ക്ക് ആദ്യം അയച്ച സന്ദേശം. കളി കഴിഞ്ഞാല്‍ ഗ്രൗണ്ടില്‍ കാണുന്ന വ്യക്തിയല്ല പിന്നെ കോഹ് ലിയെന്നും സാംപ പറയുന്നു. 

ക്രിക്കറ്റ് ഫീല്‍ഡില്‍ നിങ്ങള്‍ കാണുന്ന വ്യക്തിയേ അല്ല കോഹ് ലി. കളിയിലേക്കും പരിശീലനത്തിലേക്കും കോഹ് ലി തീവ്രത കൊണ്ടുവരുന്നു. മറ്റെല്ലാവരേയും പോലെ തന്നെ തോല്‍ക്കുന്നത് കോഹ് ലി വെറുക്കുന്നു. മറ്റുള്ളവരേക്കാള്‍ കോഹ് ലി അത് പുറത്തു കാണിക്കും. 

ഗ്രൗണ്ടില്‍ നിന്ന് പുറത്തു വന്നാല്‍ പിന്നെ കൂളാണ് കോഹ് ലി. ബസില്‍ ഇരുന്ന് യൂട്യൂബ് വീഡിയോകള്‍ കാണും. ഉറക്കെ ചിരിക്കും...ക്രിക്കറ്റ് ഓസ്‌ട്രേലിയ പങ്കുവെച്ച റണ്‍ഔട്ട് വീഡിയോ കണ്ട് മൂന്നാഴ്ചയാണ് കോഹ് ലി ഇതേകുറിച്ച് പറഞ്ഞ് ചിരിച്ചത്. കോഫി, യാത്ര, ഭക്ഷണം എന്നിവയെ കുറിച്ചെല്ലാം കോഹ് ലി സംസാരിച്ചുകൊണ്ടിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

SCROLL FOR NEXT