വീഡിയോ ദൃശ്യം 
Sports

ലെഗ് സ്റ്റംപ് പിഴുത യോര്‍ക്കര്‍; സ്റ്റാര്‍ക്കിന്റെ ഡെലിവറിയില്‍ ത്രില്ലടിച്ച് ക്രിക്കറ്റ് ലോകം

ഇടംകയ്യനായ ബേണ്‍സിനെ വീഴ്ത്താന്‍ ലെഗ് സ്റ്റംപ് ലക്ഷ്യമാക്കി യോര്‍ക്കറുമായാണ് സ്റ്റാര്‍ക്ക് എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഗബ്ബ: ടോസ് നേടി ഇംഗ്ലണ്ട് ഗബ്ബയില്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് താന്‍ ഫസ്റ്റ് ഓവര്‍ കിങ് ആണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. സ്റ്റാര്‍ക്കിന്റെ ആദ്യ ഡെലിവറിക്ക് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. 

ഇടംകയ്യനായ ബേണ്‍സിനെ വീഴ്ത്താന്‍ ലെഗ് സ്റ്റംപ് ലക്ഷ്യമാക്കി യോര്‍ക്കറുമായാണ് സ്റ്റാര്‍ക്ക് എത്തിയത്. ലെഗ് സൈഡിലേക്ക് ഫഌക് ചെയ്യാനായിരുന്നു ഇംഗ്ലണ്ട് ഓപ്പണറുടെ ശ്രമം. എന്നാല്‍ ബേണ്‍സിന് കണക്ട് ചെയ്യാന്‍ കഴിയാതെ വന്നതോടെ പന്ത് ലെഗ് സ്റ്റംപ് ഇളക്കി. ആഷസില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ തുടക്കവും. 

ബേണ്‍സിന്റെ വിക്കറ്റ് വീണത് ഇംഗ്ലണ്ടിന് വലിയ ആഘാതമായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഓസീസ് ബൗളര്‍മാര്‍ തിരികെ കയറാനുള്ള അവസരം ഇംഗ്ലണ്ടിന് നിഷേധിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങി വെച്ച വിക്കറ്റ് വേട്ട കമിന്‍സും ഹെയ്‌സല്‍വുഡും ഏറ്റെടുത്തു. 

പിന്നാലെ നില ഉറപ്പിക്കാന്‍ ശ്രമിച്ച ബട്ട്‌ലറെ മടക്കി നിര്‍ണായക സമയത്ത് സ്റ്റാര്‍ക്കിന്റെ പ്രഹരം വീണ്ടും എത്തി. 39 റണ്‍സ് എടുത്ത ബട്ട്‌ലര്‍ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അഞ്ച് വിക്കറ്റ് നേട്ടവുമായി കമിന്‍സ് ക്യാപ്റ്റന്‍സിയിലെ അരങ്ങേറ്റം ഗംഭീരമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അന്ന് പുകഴ്ത്തി കുഞ്ഞാലിക്കുട്ടിയും ലീഗ് നേതാക്കളും; ഇന്ന് നിലപാട് മാറ്റി കെഎം ഷാജി; തദ്ദേശ മന്ത്രിയുടെ ഡംപിങ് യാർഡ് പ്രഖ്യാപനത്തിൽ ബൂമറാങ് ചുഴിയിൽ ലീഗ്

ബിജെപി കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല, അപേക്ഷകള്‍ തള്ളി കോടതി; അയോഗ്യതയ്ക്ക് സാധ്യത

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ പിഎസ്‌സി നിയമനങ്ങളിൽ വൻ ക്രമക്കേട്; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ഒജെ ജനീഷ്

'ഫുട്ബോൾ ലോകകപ്പോ... അതെന്താ'! അമേരിക്കൻ ജനത പറയുന്നു... 'ഹു കെയേഴ്സ്'

'പാസ്പോര്‍ട്ട് ലഭിച്ചത് വിജയമായി കാണുന്നില്ല; കേന്ദ്രവും ബംഗാള്‍ സര്‍ക്കാരും വിശദീകരണം നല്‍കിയിട്ടില്ല'