മെസിയും ജെറാര്‍ഡോ മാര്‍ട്ടിനോയും/ ട്വിറ്റർ 
Sports

മെസിക്കൊപ്പം വീണ്ടും ജെറാര്‍ഡോ മാര്‍ട്ടിനോ; ഇന്റര്‍ മയാമിക്ക് മുന്‍ ബാഴ്‌സലോണ കോച്ചിന്റെ തന്ത്രങ്ങള്‍

2013- 14 സീസണില്‍ മാര്‍ട്ടിനോ ബാഴ്‌സലോണയില്‍ മെസിയുടെ പരിശീലകനായിരുന്നു. അന്നു അര്‍ജന്റീന പരിശീലകന്റെ വരവ് മെസി നടത്തിയ നീക്കത്തിന്റെ ഫലമായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: മുന്‍ അര്‍ജന്റീന, ബാഴ്‌സലോണ പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനോയ്‌ക്കൊപ്പം വീണ്ടും ഒന്നിക്കാന്‍ ഇതിഹാസ താരം ലയണല്‍ മെസി. മേജര്‍ ലീഗ് സോക്കറില്‍ മെസിയുടെ പുതിയ ടീമായ ഇന്റര്‍ മയാമി മാര്‍ട്ടിനോയെ പുതിയ പരിശീലകനായി പ്രഖ്യാപിച്ചു. ഫില്‍ നെവിലിന്റെ പകരക്കാരനായാണ് മാര്‍ട്ടിനോ എത്തുന്നത്. 

2013- 14 സീസണില്‍ മാര്‍ട്ടിനോ ബാഴ്‌സലോണയില്‍ മെസിയുടെ പരിശീലകനായിരുന്നു. അന്നു അര്‍ജന്റീന പരിശീലകന്റെ വരവ് മെസി നടത്തിയ നീക്കത്തിന്റെ ഫലമായിരുന്നു. എന്നാല്‍ വലിയ നേട്ടങ്ങളൊന്നും ടീമിനുണ്ടായില്ല. സ്പാനിഷ് സൂപ്പര്‍ കപ്പ് മാത്രമാണ് മാര്‍ട്ടിനോയ്ക്ക് ടീമിനൊപ്പം നേടാന്‍ സാധിച്ചത്.

പിന്നാലെ മാര്‍ട്ടിനോ അര്‍ജന്റീനയുടെ പരിശീലകനുമായി. 2014 മുതല്‍ 16 വരെയായിരുന്നു ദേശീയ ടീമിനായി തന്ത്രങ്ങള്‍ മെനഞ്ഞത്. ടീം രണ്ട് തവണയും കോപ്പ അമേരിക്ക പോരാട്ടത്തിന്റെ ഫൈനലിലെത്തിയെങ്കിലും രണ്ട് തവണയും ചിലിയോട് പരാജയപ്പെട്ട് കിരീടം അടിയറവ് വച്ചു. 

ഇക്കഴിഞ്ഞ ഖത്തര്‍ ലോകകപ്പില്‍ മെക്‌സിക്കോയുടെ പരിശീലകനായി ടീമിനെ ഇറക്കിയ മാര്‍ട്ടിനോയായിരുന്നു. അന്ന് അര്‍ജന്റീനയ്‌ക്കെതിരെ മെക്‌സിക്കോ കളിച്ചെങ്കിലും പരാജയപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹർമൻപ്രീതിന്റെ പോരാളികൾ; മൈറ്റി ഓസീസിനെ വീഴ്ത്തി മധുര പ്രതികാരം! ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ഫൈനലില്‍

ഫ്രഷ് കട്ട് പ്ലാന്റിന് പ്രവര്‍ത്തിക്കാന്‍ അനുമതി; അടച്ചുപൂട്ടുന്നതുവരെ പ്രതിഷേധമെന്ന് സമരസമിതി

കെഎസ്ആര്‍ടിസിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സൗജന്യയാത്ര; കുട്ടികള്‍ക്ക് സമ്മാനപ്പൊതി; പ്രഖ്യാപനവുമായി മന്ത്രി

യുഎഇയിൽ ഇന്ത്യൻ ഇ-പാസ്‌പോർട്ട്: പുതിയ മാറ്റങ്ങൾ എന്തൊക്കെ? പ്രവാസികൾ അറിയേണ്ട കാര്യങ്ങൾ

87ല്‍ ഒബിയേറ്റയുടെ ഹെഡ്ഡര്‍; കഷ്ടിച്ച് ജയിച്ച് ബ്ലാസ്‌റ്റേഴ്‌സ്

SCROLL FOR NEXT