ആഷസ്: ഓസ്ട്രേലിയ കൂറ്റൻ സ്കോറിലേക്ക്, തകർത്തടിച്ച് സ്മിത്തും ഹെഡും വാർണറും

രണ്ടാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്
ഓസ്ട്രേലിയൻ ബാറ്റിങ്, IMAGE CREDIT: ICC
ഓസ്ട്രേലിയൻ ബാറ്റിങ്, IMAGE CREDIT: ICC
Updated on
1 min read

ലണ്ടൻ: രണ്ടാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. ആദ്യ ദിനം 83 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 339 റൺസാണ് ഓസ്ട്രേലിയ നേടിയത്. സ്റ്റീവ് സ്മിത്ത് 85 റൺസുമായി പുറത്താകാതെ നിൽക്കുന്നു. 

 ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.  ഓപ്പണർമാരായ ഡേവിഡ് വാർണറും ഉസ്മാൻ ഖ്വാജയും മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് സ്കോർ 73ൽ എത്തിച്ചപ്പോഴാണ് ആദ്യ വിക്കറ്റ് വീണത്. ഫോമിലേക്ക് ഉയരുന്നു എന്ന പ്രതീതി ജനിപ്പിച്ച ഉസ്മാൻ ഖ്വാജയുടെ വിക്കറ്റാണ് ആദ്യം വീണത്. 17 റൺസാണ് അദ്ദേഹത്തിന്റെ സംഭാവന. ആക്രമിച്ച് കളിച്ച ഡേവിഡ് വാർണർ അർധ സെഞ്ച്വറിക്ക് പിന്നാലെ മടങ്ങി. 88 പന്തിൽ 66 റൺസാണ് വാർണർ അടിച്ചുകൂട്ടിയത്.

മാർനസ് ലബുഷെയ്ൻ (47), ട്രാവിസ് ഹെഡ്  (77) എന്നിവരാണ് മികച്ച പ്രകടനം കാഴ്ച വെച്ച മറ്റു ഓസ്ട്രേലിയൻ ബാറ്റർമാർ. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടങ്കും ജോ റൂട്ടും രണ്ടു വീതം വിക്കറ്റുകൾ നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com