ചിത്രം: ട്വിറ്റർ 
Sports

വീണ്ടും മെസി- സുവാരസ് സഖ്യം; ഉറുഗ്വെ ഇതിഹാസം  ​ഗ്രെമിയോയില്‍ നിന്നു ഇന്റര്‍ മയാമിയിലേക്ക്

കരാര്‍ അവസാനിച്ചതോടെ താരം ക്ലബില്‍ തുടരുന്നില്ലെന്നു വ്യക്തമാക്കി. ടീമിനായി അവസാന കളി കഴിഞ്ഞ ദിവസം കളിച്ച സുവാരസ് വികാര നിര്‍ഭരമായാണ് ആരാധകരോടു യാത്ര പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

സാവോ പോളോ: എത്തിച്ചേര്‍ന്ന എല്ലാ ക്ലബിലും മിന്നും ഫോമില്‍ കളിച്ച ഉറുഗ്വെ ഇതിഹാസം ലൂയീസ് സുവാരസ് ബ്രസിലീയന്‍ ക്ലബ് ​ഗ്രെമിയോയുടെ പടിയും ഇറങ്ങി. ടീമിനായി 52 മത്സരങ്ങള്‍ കളിച്ച് 24 ഗോളുകളും 17 അസിസ്റ്റുകളും ക്രെഡിറ്റില്‍ ചേര്‍ത്താണ് വെറ്ററന്‍ താരം ബ്രസീല്‍ വിടുന്നത്. 

കരാര്‍ അവസാനിച്ചതോടെ താരം ക്ലബില്‍ തുടരുന്നില്ലെന്നു വ്യക്തമാക്കി. ടീമിനായി അവസാന കളി കഴിഞ്ഞ ദിവസം കളിച്ച സുവാരസ് വികാര നിര്‍ഭരമായാണ് ആരാധകരോടു യാത്ര പറഞ്ഞത്. 

ആരാധകര്‍ക്ക് വമ്പന്‍ വിരുന്നാണ് ഒരുങ്ങുന്നതെന്ന സൂചനകളും ഇപ്പോള്‍ വരുന്നുണ്ട്. സുവാരസും അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്ത. 

താരം മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ക്ലബും താരവും തമ്മില്‍ അവസാന വട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നു ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. പഴയ ബാഴ്‌സലോണ കാലത്തിന്റെ ആവര്‍ത്തനും വരുന്ന എംഎല്‍എസ് സീസണില്‍ അമേരിക്കയില്‍ കാണാമെന്നു ചുരുക്കം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT