ചിത്രം: ട്വിറ്റർ 
Sports

വീണ്ടും മെസി- സുവാരസ് സഖ്യം; ഉറുഗ്വെ ഇതിഹാസം  ​ഗ്രെമിയോയില്‍ നിന്നു ഇന്റര്‍ മയാമിയിലേക്ക്

കരാര്‍ അവസാനിച്ചതോടെ താരം ക്ലബില്‍ തുടരുന്നില്ലെന്നു വ്യക്തമാക്കി. ടീമിനായി അവസാന കളി കഴിഞ്ഞ ദിവസം കളിച്ച സുവാരസ് വികാര നിര്‍ഭരമായാണ് ആരാധകരോടു യാത്ര പറഞ്ഞത്

സമകാലിക മലയാളം ഡെസ്ക്

സാവോ പോളോ: എത്തിച്ചേര്‍ന്ന എല്ലാ ക്ലബിലും മിന്നും ഫോമില്‍ കളിച്ച ഉറുഗ്വെ ഇതിഹാസം ലൂയീസ് സുവാരസ് ബ്രസിലീയന്‍ ക്ലബ് ​ഗ്രെമിയോയുടെ പടിയും ഇറങ്ങി. ടീമിനായി 52 മത്സരങ്ങള്‍ കളിച്ച് 24 ഗോളുകളും 17 അസിസ്റ്റുകളും ക്രെഡിറ്റില്‍ ചേര്‍ത്താണ് വെറ്ററന്‍ താരം ബ്രസീല്‍ വിടുന്നത്. 

കരാര്‍ അവസാനിച്ചതോടെ താരം ക്ലബില്‍ തുടരുന്നില്ലെന്നു വ്യക്തമാക്കി. ടീമിനായി അവസാന കളി കഴിഞ്ഞ ദിവസം കളിച്ച സുവാരസ് വികാര നിര്‍ഭരമായാണ് ആരാധകരോടു യാത്ര പറഞ്ഞത്. 

ആരാധകര്‍ക്ക് വമ്പന്‍ വിരുന്നാണ് ഒരുങ്ങുന്നതെന്ന സൂചനകളും ഇപ്പോള്‍ വരുന്നുണ്ട്. സുവാരസും അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്ത. 

താരം മേജര്‍ ലീഗ് സോക്കര്‍ ക്ലബ് ഇന്റര്‍ മയാമിയിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ക്ലബും താരവും തമ്മില്‍ അവസാന വട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നു ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. പഴയ ബാഴ്‌സലോണ കാലത്തിന്റെ ആവര്‍ത്തനും വരുന്ന എംഎല്‍എസ് സീസണില്‍ അമേരിക്കയില്‍ കാണാമെന്നു ചുരുക്കം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ​ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT