മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ മധ്യനിരയുടെ കരുത്തിലാണ് ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തത്. ഫെയ്സ്ബുക്ക്
Sports

മാര്‍ക്കോ യാന്‍സന്റെ മധുര പ്രതികാരം, സംപൂജ്യനായി സഞ്ജു; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 125 റണ്‍സ് വിജയലക്ഷ്യം

ഇതോടെ, ഒരു കലണ്ടര്‍ വര്‍ഷം ട്വന്റി20യില്‍ നാലു തവണ ഡക്കാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പേരും സഞ്ജുവിന്റെ പേരിലായി

സമകാലിക മലയാളം ഡെസ്ക്

ഡര്‍ബന്‍: രണ്ടാം ട്വന്റി 20യില്‍ ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ദക്ഷിണാഫ്രിക്കക്ക് മുന്നില്‍ 125 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി. കഴിഞ്ഞ മത്സരങ്ങളില്‍ തുടര്‍ച്ചയായി സെഞ്ച്വറികള്‍ അടിച്ച് കഴിഞ്ഞ മത്സരങ്ങളില്‍ ആരാധകരെ ആവേശിലാക്കിയ മലയാളി താരം സഞ്ജു സാംസണ്‍ പൂജ്യത്തിനു പുറത്തായി. മുന്‍നിര ബാറ്റര്‍മാര്‍ എല്ലാവരും തന്നെ തീര്‍ത്തും നിരാശപ്പെടുത്തിയ മത്സരത്തില്‍ മധ്യനിരയുടെ കരുത്തിലാണ് ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുത്തത്.

45 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജ് ഒഴികെ ബോള്‍ ചെയ്ത അഞ്ച് ബോളര്‍മാര്‍ക്കും വിക്കറ്റ് ലഭിച്ചു.

ഇന്ത്യന്‍ നിരയില്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കു പുറമേ രണ്ടക്കം കണ്ടത് തിലക് വര്‍മയും അക്ഷര്‍ പട്ടേലും മാത്രമാണ്. സഞ്ജു സാംസണിനു പുറമേ അഭിഷേക് ശര്‍മ (4), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (4), റിങ്കു സിങ് (9) എന്നിവര്‍ നിരാശപ്പെടുത്തി. 28 പന്തില്‍ 37 റണ്‍സ് കൂട്ടിച്ചേര്‍ത്ത അര്‍ഷ്ദീപ് ഹാര്‍ദിക് സഖ്യമാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ഉയര്‍ന്ന കൂട്ടുകെട്ടു കണ്ടെത്തിയത്.

ആദ്യ ഓവറിലെ മൂന്നാം പന്തില്‍ത്തന്നെ സഞ്ജു സാംസണിനെ മാര്‍ക്കോ യാന്‍സണ്‍ ക്ലീന്‍ ബൗള്‍ഡാക്കി. കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട യാന്‍സന്റെ മധുരപ്രതികാരമായിരുന്നു കണ്ടത്. ഇതോടെ, ഒരു കലണ്ടര്‍ വര്‍ഷം ട്വന്റി20യില്‍ നാലു തവണ ഡക്കാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന പേരും സഞ്ജുവിന്റെ പേരിലായി. ഒരേ കലണ്ടര്‍ വര്‍ഷം രണ്ടു സെഞ്ചറിയും നാലു ഡക്കും നേടുന്ന ആദ്യ താരം കൂടിയാണ് സഞ്ജു.

തുടര്‍ച്ചയായി അവസരം ലഭിച്ചിട്ടും ഇതുവരെ മുതലെടുക്കാനാകാതെ പോയ അഭിഷേക് ശര്‍മയുടെ ഊഴമായിരുന്നു അടുത്തത്. ജെറാള്‍ഡ് കോട്‌സെയുടെ പന്തില്‍ മാര്‍ക്കോ യാന്‍സന് ക്യാച്ച് സമ്മാനിച്ച് അഭിഷേക് രണ്ടാം ഓവറിലും പുറത്തായി. നാലാം വിക്കറ്റില്‍ അക്ഷര്‍ പട്ടേലും തിലക് വര്‍മയും ചേര്‍ന്നാണ് അല്‍പ്പമെങ്കിലും ആശ്വസിക്കാനുള്ള വക നല്‍കിയത്. തിലക് വര്‍മയെ പറഞ്ഞ് വിട്ട് ഡേവിഡ് മില്ലറിന്റെ ക്യാച്ചില്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രമാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് അധികം വൈകാതെ തന്നെ അക്ഷര്‍ പട്ടേലും റണ്ണൗട്ട്. 11 പന്തില്‍ 9 റണ്‍സെടുത്ത റിങ്കു എന്‍കബയോംസി പീറ്ററിന്റെ പന്തില്‍ കോട്‌സെയുടെ കൈകളില്‍ ഔട്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT