മാത്യു വെയ്ഡ്/ ട്വിറ്റർ 
Sports

ലോകകപ്പ് കഴിഞ്ഞാല്‍ ഇന്ത്യക്കെതിരെ ടി20 പരമ്പര; ഓസീസിനെ മാത്യു വെയ്ഡ് നയിക്കും

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുന്നത്. നവംബര്‍ 23 നാണ് ആദ്യ മത്സരം. 26, 28, ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികൡലാണ് ശേഷിച്ച മത്സരങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ലോകകപ്പിനു പിന്നാലെ നടക്കുന്ന ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയ ടീമിനെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മാത്യു വെയ്ഡ് നയിക്കും. ലോകകപ്പിനായി ഇന്ത്യയിലുള്ള ഏകദിന ടീമിലെ എട്ട് പേര്‍ ലോക പോരാട്ടത്തിനു ശേഷവും ഇന്ത്യയില്‍ തുടരും. 

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഓസ്‌ട്രേലിയ ഇന്ത്യയില്‍ കളിക്കുന്നത്. നവംബര്‍ 23 നാണ് ആദ്യ മത്സരം. 26, 28, ഡിസംബര്‍ ഒന്ന്, മൂന്ന് തീയതികൡലാണ് ശേഷിച്ച മത്സരങ്ങള്‍. 

ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, ആദം സാംപ എന്നിവരടക്കമുള്ള ലോകകപ്പ് ടീമിലെ അംഗങ്ങള്‍ പരമ്പരയ്ക്കുള്ള ടീമിലും ഉള്‍പ്പെട്ടു. ലോകകപ്പ് ടീമിലുള്ള ജോഷ് ഇംഗ്ലിസ്, സീന്‍ അബ്ബോട്ട്, ട്രാവലിങ് സബ് തന്‍വീര്‍ സംഗ എന്നിവരും ടി20 പോരിനുണ്ടാകും. ടിം ഡേവിഡ്, മാറ്റ് ഷോട്ട്, നതാന്‍ എല്ലിസ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. 

ലോകകപ്പിനു ശേഷം ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങും. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവരും ടീമില്‍ ഇല്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT