മൈക്ക് ഹസി, ധോനി, സുരേഷ് റെയ്ന/ഫയൽ ചിത്രം 
Sports

വെള്ളിയാഴ്ചത്തെ ടെസ്റ്റിൽ നെ​ഗറ്റീവ്, ഇപ്പോൾ പോസിറ്റീവ്; മൈക്ക് ഹസിയെ വലച്ച് കോവി‍ഡ്

ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് കോച്ച് മൈക്ക് ഹസിക്ക് രണ്ടാമത്തെ പരിശോധനയിലും കോവിഡ് പോസിറ്റീവ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് കോച്ച് മൈക്ക് ഹസിക്ക് രണ്ടാമത്തെ പരിശോധനയിലും കോവിഡ് പോസിറ്റീവ്. വെള്ളിയാഴ്ച നടത്തിയ കോവിഡ് ടെസ്റ്റിൽ ഹസിയുടെ ഫലം നെ​ഗറ്റീവായിരുന്നു. എന്നാൽ വീണ്ടും നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായതോടെ ഹസി ഇന്ത്യയിൽ തന്നെ തുടരണം. 

കോവിഡ് പോസിറ്റീവായ ഐപിഎല്ലിലെ ആദ്യ വിദേശിയും ഹസി ആയിരുന്നു. ബസ് അസിസ്റ്റന്റിനൊപ്പം ഹസി ഇരുന്നിരുന്നതായി ചെന്നൈ സൂപ്പർ കിങ്സ് വൃത്തങ്ങൾ പറയുന്നു. ഇതോടെയാവാം വൈറസ് ബാധിതനായത് എന്നാണ് സൂചന. ചെറിയ കോവിഡ് ലക്ഷണങ്ങൾ മാത്രമാണ് ഹസിക്കുള്ളതെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയയും വ്യക്തമാക്കിയിരുന്നു. 

ചെന്നൈ സൂപ്പർ കിങ്സിന്റെ ബൗളിങ് കോച്ചായ ലക്ഷ്മീപതി ബാലാജിക്കും കോവിഡ് പോസിറ്റീവായിരുന്നു. സപ്പോർട്ട് സ്റ്റാഫിലെ മറ്റ് മൂന്ന് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് വിവരം. ഡൽഹിയിൽ നിന്ന് എയർ ആംബുലൻസ് വഴിയാണ് ഹസി, ബാലാജി എന്നിവരെ ചെന്നൈ സൂപ്പർ കിങ്സ് ചെന്നൈയിൽ എത്തിച്ചത്. കോവിഡ് ബാധിതരായ ഇവരെ മുറിയിൽ നിന്ന് പുറത്തിറക്കിയ ചെന്നൈയുടെ നീക്കത്തിനെതിരെ വിമർശനം ഉയർന്നിരുന്നു.

ബയോ ബബിളിനുള്ളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ മെയ് 4നാണ് ഐപിഎൽ മത്സരങ്ങൾ ബിസിസിഐ റദ്ദാക്കിയത്. കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലെ വരുൺ ചക്രവർത്തി, സന്ദീപ് വാര്യർ, പ്രസിദ്ധ് കൃഷ്ണ, തിം സീഫേർട്ട്, സൺറൈസേഴ്സ് താരം സാഹ, ഡൽഹി സ്പിന്നർ അമിത് മിശ്ര എന്നിവർക്കാണ് കോവിഡ് പോസിറ്റീവായത്. ഇതിൽ സന്ദീപ് വാര്യർ, വരുൺ ചക്രവർത്തി എന്നിവർ കോവിഡ് നെ​ഗറ്റീവായതോടെ അവരുടെ വീട്ടിലേക്ക് മടങ്ങി. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT