മിച്ചൽ സാന്റ്നർ  എഎൻഐ
Sports

ലങ്കന്‍ പര്യടനത്തില്‍ ന്യൂസിലന്റിനെ മിച്ചല്‍ സാന്റ്‌നര്‍ നയിക്കും; ടീമില്‍ രണ്ട് പുതുമുഖങ്ങള്‍

ഓള്‍റൗണ്ടര്‍ നഥാന്‍ സ്മിത്ത്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മിച്ചല്‍ ഹേ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

വില്ലിങ്ടണ്‍: മിച്ചല്‍ സാന്‍ഡ്‌നറെ ന്യൂസിലന്റ് ടീമിന്റെ ഇടക്കാല ക്യാപ്റ്റനായി നിയമിച്ചു. അടുത്തു നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടി20, ഏകദിന ടീമുകളുടെ നായകനായിട്ടാണ് സാന്റ്‌നറെ നിയമിച്ചത്. ലങ്കന്‍ പര്യടനത്തിനുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ബൗളിങ് ഓള്‍റൗണ്ടര്‍ നഥാന്‍ സ്മിത്ത്, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മിച്ചല്‍ ഹേ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

ലങ്കന്‍ പര്യടനത്തില്‍ രണ്ട് ടി20യും മൂന്ന് ഏകദിനങ്ങളുമാണ് ന്യൂസിലന്റ് കളിക്കുക. 25 കാരനായ നഥാന്‍ സ്മിത്ത് ഈ വര്‍ഷത്തെ മികച്ച ആഭ്യന്തര താരമായി തെരഞ്ഞെടുക്കപ്പെട്ട കളിക്കാരനാണ്. കഴിഞ്ഞ വര്‍ഷം ന്യൂസിലന്‍ഡ് എ ടീമിനായി അരങ്ങേറ്റം കുറിച്ച മിച്ചല്‍ ഹേ, ഏപ്രിലില്‍ കാന്റര്‍ബറിയുടെ മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ടി20, ഏകദിന ടീമുകള്‍ക്കുള്ള സ്ഥിരം ക്യാപ്റ്റനെ ഉടന്‍ തന്നെ തീരുമാനിക്കുമെന്ന് ന്യൂസിലന്റ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഇന്ത്യക്കെതിരെ ടെസ്റ്റ് കളിക്കുന്ന ആറു കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങള്‍ പരിഗണിച്ച് ടോം ബ്ലണ്ടല്‍, ഡെവണ്‍ കോണ്‍വേ, ടോം ലാതം, ഡാരില്‍ മിച്ചല്‍, വില്‍ ഒറൂര്‍ക്ക്, രച്ചിന്‍ രവീന്ദ്ര, ടിം സൗത്തി, കെയ്ന്‍ വില്യംസണ്‍ എന്നിവരെ ലങ്കന്‍ പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

വിഷമം വന്നാല്‍ നവീനോട് പോലും പറയില്ല, കതകടച്ച് ഒറ്റയ്ക്കിരിക്കും; ഞാന്‍ വിഷമിക്കുന്നത് മറ്റൊരാള്‍ അറിയേണ്ട: ഭാവന

ഇന്നലെ കടല വെള്ളത്തിലിടാൻ മറന്നോ? ടെൻഷൻ വേണ്ട, ചില പൊടിക്കൈകളുണ്ട്

പ്രാരംഭ വില 7.90 ലക്ഷം രൂപ, ഹ്യുണ്ടായി പുതുതലമുറ വെന്യു പുറത്തിറക്കി; അറിയാം ഫീച്ചറുകള്‍

വെള്ളരിക്ക, തക്കാളി, ഉരുളക്കിഴങ്ങ്; പച്ചക്കറി ഇറക്കുമതിക്ക് പ്രത്യേക അനുമതി വേണമെന്ന് ഒമാൻ

SCROLL FOR NEXT