ചിത്രം: പിടിഐ 
Sports

തകർന്നടിഞ്ഞ് പഞ്ചാബ് ബാറ്റിം​ഗ് നിര; മുംബൈയ്ക്ക് 136 റണ്‍സ് വിജയലക്ഷ്യം 

എയ്ഡന്‍ മാര്‍ക്രം - ദീപക് ഹൂഡ സഖ്യമാണ് പഞ്ചാബിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരേ മുംബൈ ഇന്ത്യന്‍സിന് 136 റണ്‍സ് വിജയലക്ഷ്യം. പഞ്ചാബ് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം പരാജയപ്പെട്ട് 8 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന പഞ്ചാബിനെ എയ്ഡന്‍ മാര്‍ക്രം - ദീപക് ഹൂഡ സഖ്യമാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനായി മന്‍ദീപ് സിങ്ങും രാഹുലും ചേർന്നാണ് ഓപ്പൺ ചെയ്തത്. ആറാം ഓവറിലാണ് പഞ്ചാബ് പതറിത്തുടങ്ങിയത്. 15 റണ്‍സെത്ത് മന്‍ദീപ് മടങ്ങി. ക്രിസ് ഗെയ്ല്‍  നാലുപന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്ത് പുറത്തായി. അതേ ഓവറില്‍ തന്നെ രാഹുലിന്റെ വിക്കറ്റും വീണു. നിക്കോളാസ് പൂരനാകട്ടെ വെറും രണ്ട് റണ്‍സ് മാത്രമെടുത്ത് പുറത്തായി. 

ഹൂഡയും മാര്‍ക്രവും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിനെ 100 കടത്തി. പക്ഷെ തൊട്ടുപിന്നാലെ മാര്‍ക്രം ക്ലീൻ ബൗൾഡായി. 42 റണ്‍സെടുത്താണ് മാര്‍ക്രം പുറത്തായത്.  ആറ് ബൗണ്ടറികൾ നിറഞ്ഞതായിരുന്നു ഇന്നിം​ഗ്സ്. പിന്നാലെ ഹൂഡയും മടങ്ങി. 28 റണ്‍സാണ് ഹൂഡ അടിച്ചെടുത്തത്. 

മുംബൈയ്ക്കായി ജസ്പ്രീത് ബുംറയും കീറണ്‍ പൊള്ളാര്‍ഡും രണ്ട് വിക്കറ്റ് വീതമെടുത്തു. രാഹുല്‍ ചാഹര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT