ഫോട്ടോ: ട്വിറ്റർ 
Sports

മുംബൈ ടെസ്റ്റ്; മൂന്നാം ദിനം ഫീല്‍ഡ് ചെയ്യാതെ മായങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലും

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഫീല്‍ഡിങ്ങിന് ഇറങ്ങാതെ ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനം ഫീല്‍ഡിങ്ങിന് ഇറങ്ങാതെ ശുഭ്മാന്‍ ഗില്ലും മായങ്ക് അഗര്‍വാളും. ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ ഇരുവരും ബാറ്റിങ്ങിന് ഇറങ്ങി എങ്കിലും ഫീല്‍ഡ് ചെയ്യാന്‍ ഗ്രൗണ്ടില്‍ എത്തിയില്ല. 

ശനിയാഴ്ച ശുഭ്മാന്‍ ഗില്ലിന്റെ നടുവിരലിന് പരിക്കേറ്റതോടെയാണ് ഗ്രൗണ്ടില്‍ ഇറങ്ങാതിരുന്നത്. ശനിയാഴ്ച ഗില്‍ ബാറ്റ് ചെയ്യാനും ഇറങ്ങിയിരുന്നില്ല. പൂജാരയാണ് മായങ്കിനൊപ്പം ഓപ്പണ്‍ ചെയ്തത്. വണ്‍ഡൗണ്‍ ആയാണ് പൂജാര ക്രീസിലെത്തിയത്. 47 റണ്‍സ് നേടുകയും ചെയ്തു. 

മായങ്കിന് വലത് കൈക്ക് പരിക്ക്‌

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴാണ് മായങ്ക് അഗര്‍വാളിന് പരിക്കേറ്റത്. വലത് കയ്യില്‍ പന്ത് കൊണ്ടാണ് പരിക്ക്. മുന്‍കരുതലിന്റെ ഭാഗമായി ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങാതിരിക്കുകയായിരുന്നു. മുംബൈയില്‍ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ മായങ്ക് അഗര്‍വാള്‍ രണ്ടാം ഇന്നിങ്‌സില്‍ 62 റണ്‍സും നേടി. 

540 റണ്‍സാണ് ന്യൂസിലാന്‍ഡിന് മുന്‍പില്‍ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ വെച്ചത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സിന് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. സമ്മര്‍ദത്തിന് നടുവില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ന്യൂസിലാന്‍ഡിന് 55 റണ്‍സിലേക്ക് എത്തിയപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായി. എന്നാല്‍ അര്‍ധ ശതകം നേടി ഡാരില്‍ മിച്ചല്‍ കീവിസിനായി പൊരുതുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു; അലുവ അതുലിന്റെ കൊലപാതകത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം

ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും, പ്രോട്ടീൻ പൗഡർ കഴിക്കേണ്ട ശരിയായ രീതി

'ഞാനെപ്പോഴാടോ തന്നെ ഉപേക്ഷിച്ച് പോയത്?'; ഡിവോഴ്‌സ് വാര്‍ത്ത കണ്ട് ഭാര്യ ചോദിച്ചു: ഭഗത് മാനുവല്‍

ഹോര്‍മൂസ് കടലിടുക്ക് പിന്നിട്ട് 'നന്ദാദേവി'; വഹിക്കുന്നത് 46,000 മെട്രിക് ടണ്ണിലധികം ദ്രവീകൃത പെട്രോളിയം ഗ്യാസ്

'ദേവനന്ദയുടെ ഇന്റർവ്യൂ കണ്ടിട്ട് എന്റെ ഉറക്കം പോയിട്ടുണ്ട്; എനിക്ക് ആ പ്രായത്തിൽ ഇത്രയും പക്വത ഇല്ലായിരുന്നു'

SCROLL FOR NEXT