ഫോട്ടോ: ട്വിറ്റർ 
Sports

15 സെന്റീ മീറ്റർ വ്യത്യാസത്തിൽ ഒന്നാം സ്ഥാനം പോയി; ഡയമണ്ട് ലീ​ഗിൽ രണ്ടാമനായി നീരജ് ചോപ്ര

85.71 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തിലേക്ക് എത്തിയത്

സമകാലിക മലയാളം ഡെസ്ക്

സൂറിച്ച്: ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയതിനു പിന്നീലെ വീണ്ടും അഭിമാനമായി ഇന്ത്യയുടെ നീരജ് ചോപ്ര. സൂറിച്ച് ഡയമണ്ട് ലീ​​ഗ് പുരുഷ ജാവലിൻ ത്രോയിൽ നീരജിന് രണ്ടാം സ്ഥാനം. ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാൽഡെജ് ആണ് ഒന്നാമതായത്. ജർമനിയുടെ ജൂലിയൻ വെബറിനാണ് മൂന്നാം സ്ഥാനം.

85.71 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനത്തിലേക്ക് എത്തിയത്. 15 സെന്റിമീറ്ററിന്റെ വ്യത്യാസത്തിലാണ് നീരജിന് ഒന്നാംസ്ഥാനം നഷ്ടമായത്.  ലോകചാമ്പ്യൻ ആയതിനു ശേഷം കളത്തിലിറങ്ങിയ നീരജിന് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാനായില്ല. മത്സരത്തിൽ നീരജിന് 3 അവസരങ്ങൾ ഫൗളായപ്പോൾ 85 മീറ്റർ കടന്നത് 2 ത്രോകൾ മാത്രമാണ്. 

ആദ്യ അവസരത്തില്‍ 80.79 ആണ് നീരജ് എറഞ്ഞത്. പിന്നീടുള്ള രണ്ട് അവസരങ്ങള്‍ ഫൗള്‍ ആയതോടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് വീണു. നാലാം അവസരത്തില്‍ 85.22 മീറ്റര്‍ എറിഞ്ഞാണ് നീരജ് തിരിച്ചുവരവ് നടക്കിയത്. അതോടെ രണ്ടാം സ്ഥാനത്തായി. അഞ്ചാമത്തെ അവസരവും ഫൗള്‍ ആയി. അവസാന അവസരത്തിലാണ് താരം 85.71 എറിഞ്ഞത്. ആദ്യ സ്ഥാനം നേടിയ യാക്കൂബ് വാൽഡെജ് 85.86 മീറ്റർ ദൂരമാണ് എറിഞ്ഞത്. 

കഴിഞ്ഞ ദിവസം ഹങ്കറിയിലെ ബുഡാപെസ്റ്റില്‍ നടന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി നീരജ് ചരിത്രം കുറിച്ചിരുന്നു. ആദ്യമായാണ് ഇന്ത്യക്കാരന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്നത്. 88.17 എറിഞ്ഞായിരുന്നു നേട്ടം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT