ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസിന്ത ആഡേൺ, ന്യൂസിലാൻഡ് ക്രിക്കറ്റ് ടീം 
Sports

'അർഹിച്ച ജയം', ടെസ്റ്റ് ചാമ്പ്യന്മാരായ കിവീസ് ടീമിനെ അഭിനന്ദിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി

അർഹിച്ച ജയമാണ് ടീമിന് ലഭിച്ചത് എന്ന് കിവീസ് ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചുള്ള പ്രസ്താവനയിൽ അവർ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിനെ തോൽപ്പിച്ച് നേട്ടത്തിലേക്ക് എത്തിയ ന്യൂസിലാൻഡ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി ജസിന്ത ആഡേൺ. അർഹിച്ച ജയമാണ് ടീമിന് ലഭിച്ചത് എന്ന് കിവീസ് ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചുള്ള പ്രസ്താവനയിൽ അവർ പറഞ്ഞു. 

തങ്ങളുടെ മികവിന്റെ ഏറ്റവും മുകളിലെത്തി അവർ ലോകത്തിന് മുകളിലെത്തിയിരിക്കുന്നു. വില്യംസണും മറ്റ് നേതൃ നിരയും ചേർന്ന് ഉജ്വലമായ ഒരു ടീമിനെ നിർമിച്ചു. അവർ ഒരുപാട് ന്യൂസിലാൻഡുകാർക്ക് പ്രചോദനമാവുകയും ചെയ്യുന്നു, ന്യൂസിലാൻഡ് പ്രധാനമന്ത്രിയുടെ പ്രസ്താവനയിൽ പറഞ്ഞു. 

കഴിഞ്ഞ കുറേ വർഷമായി ഒരു ടീമിന്റെ വളർച്ചയും ടീം സംസ്കാരവും രൂപപ്പെടുന്നത് നമ്മൾ കാണുന്നു. അത് ന്യൂസിലാൻഡ് ക്രിക്കറ്റിനെ ലോകത്തെ തോൽപ്പിക്കുന്ന നിലവാരത്തിലേക്ക് എത്തിച്ചു. ഈ ജയം ആ ജോലികളുടെ പ്രതിഫലമാണ്. ടീം നാട്ടിലേക്ക് തിരിച്ചെത്തുന്നതിനായും അവരുടെ വിജയം ആഘോഷിക്കുന്നതിനായും ഞങ്ങൾ കാത്തിരിക്കുന്നു....ജസീന്ത ആഡേൺ പറഞ്ഞു. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എട്ട് വിക്കറ്റിനാണ് ഇന്ത്യയെ ന്യൂസിലാൻഡ് തോൽപ്പിച്ചത്. 21 വർഷത്തിന് ഇടയിലെ ന്യൂസിലാൻഡിന്റെ വലിയ കിരീട നേട്ടമാണ് ഇത്. 2019 ലോകകപ്പ് ഫൈനലിൽ ബൗണ്ടറി നിയമത്തിൽ തട്ടി ലോകകപ്പ് അകന്ന് പോയതിന്റെ മുറിവും വില്യംസണും സംഘവും ഇവിടെ കഴുകി കളഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT