ഫോട്ടോ: ട്വിറ്റർ 
Sports

ഏകദിന ക്രിക്കറ്റിനു മരണ മണി? 2027 ലോകകപ്പിനു ശേഷം 50 ഓവർ മത്സരങ്ങൾ വേണ്ട

ടെസ്റ്റ്, വനിതാ ക്രിക്കറ്റ് പോരാട്ടങ്ങൾ സജീവമാക്കി നിർത്താനും അതിനു പ്രത്യേക സാമ്പത്തിക സഹായങ്ങൾ നൽകാനും നിർദ്ദേശമുണ്ട്

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഘട്ടം ഘട്ടമായി ഏകദിന ക്രിക്കറ്റ് പോരാട്ടങ്ങൾ അവസാനിപ്പിക്കണമെന്ന നിർദ്ദേശവുമായി ക്രിക്കറ്റ് നിയമങ്ങളുടെ നിർമാതാക്കളായ മെറിൽബോൺ ക്രിക്കറ്റ് ക്ലബ് (എംസിസി). ദ്വിരാഷ്ട്ര ഏകദിന പരമ്പരകൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ലോർഡ്സിൽ നടന്ന എംസിസിയുടെ 13 അം​ഗ ലോക ക്രിക്കറ്റ് കമ്മിറ്റി യോ​ഗത്തിലാണ് ശ്രദ്ധേയ തീരുമാനം. 

2027ലെ ഏക​ദിന ലോകകപ്പിനു ശേഷം ഏകദിന പോരാട്ടങ്ങളുടെ എണ്ണം കുറയ്ക്കണം. ഓരോ ലോകകപ്പിനും തൊട്ടു മുൻപുള്ള വർഷങ്ങളിൽ മാത്രം ദ്വിരാഷ്ട്ര പരമ്പരകൾ നടത്തണം. മറ്റ് പരമ്പരകൾ ആവശ്യമില്ല. ലോകമെങ്ങും ടി20 ആഭ്യന്തര ഫ്രാഞ്ചൈസി ലീ​ഗുകൾ വർധിച്ചത് കണക്കിലെടുത്താണ് എംസിസി നിർദ്ദേശം. ടെസ്റ്റ്, വനിതാ ക്രിക്കറ്റ് പോരാട്ടങ്ങൾ സജീവമാക്കി നിർത്താനും അതിനു പ്രത്യേക സാമ്പത്തിക സഹായങ്ങൾ നൽകാനും നിർദ്ദേശമുണ്ട്. 

ഐസിസി ലോകകപ്പിൽ അല്ലാതെ പുരുഷൻമാരുടെ ഏകദിന മത്സരങ്ങളുടെ പ്രസക്തി സമിതി ചോദ്യം ചെയ്തു. 2027ലെ ഏ​കദിന ലോകകപ്പിനു ശേഷം ഏകദിന മത്സരങ്ങൾ ​ഗണ്യമായി കുറയ്യാൻ ശുപാർശ ചെയ്തു. ക്രിക്കറ്റിന്റെ നിലവാരം വർധിക്കുന്നതിനും ലോകമെങ്ങും ക്രിക്കറ്റിനു കൂടുതൽ സമയം ലഭിക്കുന്നതിനും മാറ്റം കാരണമാകുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു- എംസിസി അവരുടെ വെബ്സൈറ്റിൽ നിർദ്ദേശത്തെക്കുറിച്ചു വിവരിക്കുന്നു. 

ടെസ്റ്റ് ക്രിക്കറ്റിന് ആതിഥേയത്വം വഹിക്കുന്നത് പല രാജ്യങ്ങൾക്കും ഭാരിച്ചതായി മാറുന്നതായി പരാതിയുണ്ട്. അസോസിയേറ്റ് രാജ്യങ്ങളുടെ ടെസ്റ്റ് നടത്തിപ്പ് സംബന്ധിച്ച ചെലവുകളുടെ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ടെസ്റ്റ് മത്സരങ്ങൾ സംബന്ധിച്ചു ഫിനാൻഷ്യൽ ഓഡിറ്റ് നടത്താൻ ഐസിസിക്ക് സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിലൂടെ സഹായം ആവശ്യമുള്ള രാജ്യങ്ങളെ കണ്ടാത്താം. ടെസ്റ്റ് ക്രിക്കറ്റിന്റെ മഹത്വം സംരക്ഷിക്കുന്നതിനായി ഒരു പ്രത്യേക ടെസ്റ്റ് ഫണ്ട് കണ്ടെത്തിയാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാം. 

വനിതാ ക്രിക്കറ്റിന്റെ ശാക്തീകരണവും കമ്മിറ്റി വിശദമായി ചർച്ചയ്ക്ക് വിധേയമാക്കി. പുരുഷ- വനിതാ ക്രിക്കറ്റിൽ ഒരേ പോലെ നിക്ഷേപം നടത്തുന്ന രാജ്യങ്ങൾക്കും ദേശീയ വനിതാ ടീം ഉള്ള രാജ്യങ്ങൾക്കും മാത്രം ഐസിസിയിൽ പൂർണ അം​ഗത്വം നൽകാനുള്ള യോ​ഗ്യത ഉണ്ടാകു എന്ന കർശന നിബന്ധന വയ്ക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്- എംസിസി വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിനില്‍ കത്തിക്കുത്ത്; ഇംഗ്ലണ്ടില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്, ആശുപത്രിയിൽ

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

സഹായിക്കാനെന്ന വ്യാജേന നടിയെ കടന്നുപിടിച്ചു, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍ അറസ്റ്റില്‍

ശ്രീകാകുളം ദുരന്തം; ക്ഷേത്ര ഉടമയ്ക്ക് എതിരെ നരഹത്യാ കേസ്, ക്ഷേത്രം നിര്‍മ്മിച്ചതും ഉത്സവം സംഘടിപ്പിച്ചതും അനുമതിയില്ലാതെ

SCROLL FOR NEXT