ഇന്ത്യ- പാക് പോരാട്ടത്തിൽ നിന്ന് എപി
Sports

'അന്തവും കുന്തവുമില്ലാത്ത കുറേ ആളുകൾ, ഈ തട്ടിക്കൂട്ട് ടീം എവിടെയും എത്തില്ലെന്ന് ഉറപ്പായിരുന്നു'

പാകിസ്ഥാന്‍ ടീമിനെ വിമര്‍ശിച്ചും വിരാട് കോഹ്‌ലിയെ പുകഴ്ത്തിയും അക്തര്‍

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഇന്ത്യയോടേറ്റ ആറ് വിക്കറ്റ് തോല്‍വിക്ക് പിന്നാലെ പാകിസ്ഥാന്‍ ടീം മാനേജ്‌മെന്റിനെതിരെ പൊട്ടിത്തെറിച്ച് ഇതിഹാസ പേസര്‍ ഷൊയ്ബ് അക്തര്‍. ഈ തോല്‍വിയില്‍ തനിക്ക് ഒട്ടും നിരാശ തോന്നുന്നില്ലെന്നും ഇതെല്ലാം ഇങ്ങനെ തന്നെ വരുമെന്നു താന്‍ നേരത്തെ മനസിലാക്കിയെന്നും അക്തര്‍. സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

'ഇന്ത്യയോടു തോറ്റതില്‍ എനിക്ക് നിരാശയില്ല. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കറിയാമായിരുന്നു. 5 ബൗളര്‍മാരെ കളത്തിലിറക്കാന്‍ ടീമിനു കഴിയില്ലേ. ലോകത്തെ മുഴുവന്‍ ടീമുകളും പ്ലെയിങ് ഇലവനില്‍ 6 ബൗളര്‍മാരെ വരെ വച്ചു കളിക്കുന്നു. നിങ്ങള്‍ എന്താണ് ചെയ്യുന്നത് രണ്ട് ഓള്‍ റൗണ്ടര്‍മാരെ വച്ച് ടീമിനെ ഇറക്കുന്നു. എന്തൊരു ബുദ്ധിശൂന്യമായ മാനേജ്‌മെന്റാണ്.'

'ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാന്‍ വൈഗ്ധ്യവും ഒരു ധാരണയുമില്ലാത്ത ടീമിനെ തട്ടിക്കൂട്ടിയ മാനേജ്‌മെന്റാണ് തോല്‍വിയുടെ ഉത്തരവാദികള്‍. താരങ്ങളെ കുറ്റപ്പെടുത്താന്‍ കഴിയില്ല. ടീം മാനേജ്‌മെന്റിന് വ്യക്തതയില്ല. കളിക്കാര്‍ക്കും ഇല്ല. എന്താണ് ചെയ്യേണ്ടത് എന്ന് അവര്‍ക്കറിയില്ല.'

'ഇന്ത്യന്‍ ടീമിലെ രോഹിത്, വിരാട്, ശുഭ്മാന്‍ എന്നിവരെ പോലെ കഴിവുള്ള ഒരു താരവും പാക് ടീമില്‍ ഇല്ല. ഒരു ദിശാബോധവുമില്ലാത്ത ടീമാണിത്'- അക്തര്‍ തുറന്നടിച്ചു.

കോഹ്‌ലി 100 സെഞ്ച്വറി അടിക്കട്ടെ

'വിമര്‍ശകരെ നിശബ്ദരാക്കുന്ന പ്രകടനമാണ് കോഹ്‌ലി പുറത്തെടുത്തത്. പാകിസ്ഥാനെതിരെ കളിക്കാന്‍ പറയുമ്പോള്‍ കോഹ്‌ലി തയ്യാറെടുത്തു വരും. സെഞ്ച്വറിയടിച്ച് മടങ്ങും. അദ്ദേഹം സൂപ്പര്‍ സ്റ്റാറാണ്. ആധുനിക ക്രിക്കറ്റ് മികച്ച താരം. മികച്ച വൈറ്റ് ബോള്‍ ചെയ്‌സര്‍. അദ്ദേഹം 100 സെഞ്ച്വറികള്‍ നേടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്'- കോഹ്‌ലിയെ പ്രശംസിച്ച് അക്തര്‍ വാചാലനായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്ത്രീകളെ മറയാക്കുന്നു; നീക്കം ജാതി സെന്‍സസ് അട്ടിമറിക്കാന്‍, രാഷ്ട്രീയ ഭുപടം മാറ്റാനുള്ള ശ്രമം; ഇത് വനിതാ സംവരണ ബില്‍ അല്ല'

സിദ്ധ, യുനാനി എംഡി കോഴ്സുകളിൽ കേന്ദ്രസർക്കാർ സീറ്റുകളിലേക്ക് ഏപ്രിൽ 24 വരെ അപേക്ഷിക്കാം

തെരഞ്ഞെടുപ്പിലെ പണമൊഴുക്ക്: ബം​ഗാളിനെ മറികടന്ന് തമിഴ്നാട്; പിടിച്ചെടുത്തത് 865 കോടി

'സംശയമില്ല, വഹാബികൾക്ക് ആ സംഗീതജ്ഞനും നരകത്തിലാണ്'

കണ്ണൂരിൽ വീടിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞു; സിസിടിവി ദൃശ്യം പുറത്ത്

SCROLL FOR NEXT