ചിത്രം /എക്‌സ് 
Sports

'പന്ത്രണ്ട് വയസിനപ്പുറം ജീവിച്ചിരിക്കുമെന്ന് കരുതിയില്ല, ഗുരുതര വൃക്കരോഗം പിടിപെട്ടു'; വെളിപ്പെടുത്തി ഓസീസ് ഓള്‍റൗണ്ടര്‍

ക്രോണിക് കിഡ്‌നി ഡീസിസിന്റെ അഞ്ച് ഘട്ടങ്ങളില്‍ രണ്ടാം ഘട്ടത്തിലാണ് ഗ്രീന്‍. 

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ബാല്യത്തില്‍ ഗുരുതരമായ വൃക്ക രോഗം പിടിപ്പെട്ടിരുന്നതായി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീന്‍. ചാനല്‍ സെവന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തനിക്ക് 12 വയസിനപ്പുറത്തേക്ക് ജീവിച്ചിരിക്കു മെന്ന് കരുതിയില്ല. എന്നാല്‍ രോഗത്തിനൊപ്പം ജീവിക്കാനും കരിയര്‍ മുന്നോട്ട് കൊണ്ടുപോകാനും സാധിച്ചെന്നും താരം പറഞ്ഞു. 

ഞാന്‍ ജനിച്ചപ്പോള്‍ മുതല്‍ വൃക്കരോഗം ഉണ്ടായിരുന്നതായി മാതാപിതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് സാധാരണയായി ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. അള്‍ട്രാസൗണ്ട് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കാമറോണ്‍ ഗ്രീന്‍ പറഞ്ഞു.

ക്രോണിക് കിഡ്‌നി ഡിസീസ് വൃക്കയുടെ ആരോഗ്യത്തെ ബാധിക്കുന്ന രോഗമാണ്. നിര്‍ഭാഗ്യവശാല്‍, എന്റേത് രക്തത്തെ ഫില്‍ട്ടര്‍ ചെയ്യുന്നില്ലെന്നതായിരുന്നു. രണ്ടാം ഘട്ടമായപ്പോര്‍ ഇത് ഏകദേശം 60% ആയി. വിട്ടുമാറാത്ത വൃക്കരോഗം ബാധിച്ച മറ്റുള്ളവരെപ്പോലെ എനിക്ക് 
കാര്യമായി ബാധിക്കാത്തത് ഭാഗ്യമായി ഞാന്‍ കരുതുന്നു കാമറോണ്‍ ഗ്രീന്‍ പറഞ്ഞു.

വൃക്കകള്‍ പൂര്‍മായും ആരോഗ്യം വീണ്ടെടുക്കില്ലെന്നും രോഗം ഗുരുതരമാക്കുന്നത് നിതന്ത്രിക്കാന്‍ മാത്രമെ ഒരാള്‍ക്ക് കഴിയൂ എന്നും താരം പറഞ്ഞു. ക്രോണിക് കിഡ്‌നി ഡീസിസിന്റെ അഞ്ച് സ്‌റ്റേജുകളില്‍ 
രണ്ടാം സ്‌റ്റേജിലാണ് ഗ്രീന്‍. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT