പാകിസ്ഥാന്റെ വിക്കറ്റ് വീഴ്ത്തിയ ബംഗ്ലാദേശ് ടീമിന്റെ ആഹ്ലാദം 
Sports

പാകിസ്ഥാനെതിരെ ബംഗ്ലാദേശിന് 136 റണ്‍സ് വിജയലക്ഷ്യം

മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയെ നേരിടും.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഏഷ്യാകപ്പ് ഫൈനലില്‍ എത്താന്‍ ബംഗ്ലാദേശിന് വേണ്ടത് 136 റണ്‍സ്. ആദ്യം ബാറ്റുചെയ്ത പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തു. മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് ബംഗ്ലാദേശ് ബൗളര്‍മാര്‍ കാഴ്ചവെച്ചത്. മത്സരത്തിലെ വിജയികള്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യയെ നേരിടും.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ തന്നെ സഹിബ്സാദ ഫര്‍ഹാന്‍ പുറത്തായി. നാല് റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ സയിം അയൂബും കൂടാരം കയറി. അതോടെ ടീം 5-2 എന്ന നിലയിലായി. മൂന്ന് പന്ത് നേരിട്ട അയൂബ് ഡക്കായി മടങ്ങി. ഏഷ്യാകപ്പില്‍ ഇത് നാലാം തവണയാണ് അയൂബ് ഡക്കായി മടങ്ങുന്നത്.

മൂന്നാം വിക്കറ്റില്‍ ഫഖര്‍ സമാനും സല്‍മാന്‍ ആഗയും ചേര്‍ന്ന് ടീമിനെ കരകയറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ശ്രദ്ധയോടെ ബംഗ്ലാദേശ് ബൗളര്‍മാരെ നേരിട്ട ഇരുവരും സ്‌കോറുയര്‍ത്തി. എന്നാല്‍ ടീം സ്‌കോര്‍ 29-ല്‍ നില്‍ക്കേ ഫഖര്‍ സമാന്‍ പുറത്തായി. 20 പന്തില്‍ നിന്ന് 13 റണ്‍സെടുത്താണ് താരം പുറത്തായത്. അഞ്ചാമനായി ഇറങ്ങിയ ഹുസൈന്‍ താലത്ത് മൂന്ന് റണ്‍സ് മാത്രമെടുത്ത് കൂടാരം കയറി. നായകന്‍ സല്‍മാന്‍ ആഗ 19 റണ്‍സെടുത്ത് പുറത്തായി.

പേസര്‍ ഷഹീന്‍ അഫ്രീദിയെയാണ് പിന്നീട് പാകിസ്ഥാന്‍ ബാറ്റിങ്ങിനിറക്കിയത്. ഷഹീന്‍ പതിവുപോലെ അടിച്ചുകളിച്ചതോടെ പാകിസ്ഥാന്‍ സ്‌കോര്‍ 70-കടന്നു. 13 പന്തില്‍ നിന്ന് രണ്ട് സിക്സിന്റെ അകമ്പടിയോടെ താരം 19 റണ്‍സെടുത്തു. ഏഴാം വിക്കറ്റില്‍ മുഹമ്മദ് നവാസുമായി ചേര്‍ന്ന് മുഹമ്മദ് ഹാരിസ് നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് സ്‌കോര്‍ നൂറുകടത്തിയത്. ഹാരിസ് 23 പന്തില്‍ നിന്ന് 31 റണ്‍സെടുത്തപ്പോള്‍ നവാസ് 15 പന്തില്‍ നിന്ന് 25 റണ്‍സെടുത്തു. ഒടുക്കം നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സിന് പാക് ഇന്നിങ്സ് അവസാനിച്ചു. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് മൂന്നുവിക്കറ്റെടുത്തു.

Pakistan vs Bangladesh Asia Cup 2025: Shaheen Shah Afridi picks Parvez Hossain Emon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്; കരുത്തായി ഖവാജയും അലക്‌സ് കാരിയും

SCROLL FOR NEXT