പിആര്‍ ശ്രീജേഷ് ഇന്‍സ്റ്റ, എക്സ്
Sports

'ഇന്ത്യ നന്ദി, വിശ്വസിച്ചതിന്... ഒപ്പം നിന്നതിന്... എന്റെ ഹൃദയം അഭിമാനം കൊണ്ടു വീര്‍പ്പുമുട്ടുന്നു'

ഹൃദ്യമായ വിട വാങ്ങല്‍ കുറിപ്പുമായി മലയാളി ഇതിഹാസ ഗോള്‍ കീപ്പര്‍ പിആര്‍ ശ്രീജേഷ്

സമകാലിക മലയാളം ഡെസ്ക്

പാരിസ്: മലയാളികളുടെ അഭിമാനവും ഇതിഹാസ ഗോള്‍ കീപ്പറുമായ പിആര്‍ ശ്രീജേഷ് കരിയറിലെ തന്റെ അവസാന അന്താരാഷ്ട്ര പോരാട്ടത്തിന് ഇന്നിറങ്ങും. സ്‌പെയിനിനെതിരായ ഒളിംപിക്‌സ് ഹോക്കി വെങ്കല പോരാട്ടമാണ് മുന്‍ നായകന്‍ കൂടിയായ ശ്രീജേഷിന്റെ അവസാന അന്താരാഷ്ട്ര മത്സരം. വെങ്കല നേട്ടത്തോടെ കരിയറിനു സമ്മോഹന വിരാമമിടാന്‍ ശ്രീ ഒരുങ്ങി. ഇന്ന് വൈകീട്ട് 5.30 മുതലാണ് വെങ്കല പേരാട്ടം.

ഒളിംപിക്‌സ് തന്റെ അവസാന പോരാട്ടമാകുമെന്നു നേരത്തെ പ്രഖ്യാപിച്ച ശ്രീജേഷ് ഇപ്പോള്‍ വിരമിക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തില്‍ ഹൃദയ സ്പര്‍ശിയായ വിടവാങ്ങള്‍ കുറിപ്പ് പോസ്റ്റ് ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'അവസാനമായി ഒരിക്കല്‍ കൂടി ആ പോസ്റ്റുകള്‍ക്കിടയില്‍ നില്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ എന്റെ ഹൃദയം നന്ദിയും അഭിമാനവും കൊണ്ടു വീര്‍പ്പുമുട്ടുന്നു. സ്വപ്‌നങ്ങള്‍ കണ്ടു നടന്ന കൊച്ചു കുട്ടിയില്‍ നിന്നു ഇന്ത്യയുടെ അഭിമാനം സംരക്ഷിക്കുന്ന മനുഷ്യനിലേക്കുള്ള എന്റെ ഈ യാത്ര അസാധാരണമായ ഒന്നാണ്.'

'ഇന്ന് ഞാന്‍ ഇന്ത്യക്ക് വേണ്ടി അവസാന മത്സരം കളിക്കുന്നു. ഓരോ സേവും ഓരോ ഡൈവും ആരാധകരുടെ ഓരോ ഇരമ്പലും എല്ലാ കാലത്തും എന്റെ ആത്മാവില്‍ പ്രതിധ്വനിക്കും. നന്ദി ഇന്ത്യ, എന്നെ വിശ്വസിച്ചതിന് ഒപ്പം നിന്നതിന്. ഇത് അവസാനമല്ല. പ്രിയപ്പെട്ട ഓര്‍മകളുടെ തുടക്കമാണ്.'

'എല്ലാ കാലത്തും സ്വപ്‌നങ്ങളുടെ സൂക്ഷിപ്പുകാരന്‍, ജയ് ഹിന്ദ്.'- താരം കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

ഒരു ലക്ഷം പേരില്‍ 173 കാന്‍സര്‍ ബാധിതര്‍, കേരളത്തില്‍ രോഗികള്‍ 54 ശതമാനം വര്‍ധിച്ചു, ദക്ഷിണേന്ത്യയില്‍ ഒന്നാമത്

അതിജീവിതയുടെ പേര് വെളിപ്പെടുത്തി, അധിക്ഷേപം; മാർട്ടിനെതിരെ പൊലീസ് കേസെടുത്തു

SCROLL FOR NEXT