കോഹ്‌ലിയും കരുണരത്നെയും/ ഇൻസ്റ്റ​ഗ്രാം 
Sports

'നിങ്ങൾ പറയും അഹങ്കാരമെന്ന്, ഇതിഹാസം പറയും മികവിനുള്ള വിശപ്പാണ് വിജയം!'- കോഹ്‌ലി പ്രചോദിപ്പിക്കുന്നവൻ; ശ്രീലങ്കൻ താരം

നിരന്തരം, വിജയങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ഈ മനുഷ്യന്റെ ഉള്ളു നിറയെ എന്ന് ചമിക സൂചിപ്പിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റിലെ പോസ്റ്റർ ബോയ് വിരാട് കോഹ്‌ലി നിരവധി റെക്കോർഡുകളുടെ തോഴനാണ്. മികവില്ലായ്മയുടെ അധ്യായം മടക്കി ​ഗംഭീര തിരിച്ചു വരവാണ് കോഹ്‌ലി ഇപ്പോൾ നടത്തുന്നത്. അതേസമയം താരത്തിന്റെ അ​ഗ്രസീവായ ​ഗ്രൗണ്ടിലെ രീതികൾ തെറ്റിദ്ധാരണയ്ക്കും ഇടയാക്കാറുണ്ട്. പക്ഷേ ഇതൊന്നും തന്നെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് കോഹ്‌ലി തന്നെ ഉറപ്പാക്കുന്നു. 

കോഹ്‌ലിയുടെ പോരാടാനുള്ള, തിരിച്ചെത്താനുള്ള മനോഭാവത്തെ പരോക്ഷമായി സൂചിപ്പിച്ച് അഭിനന്ദനവുമായി ശ്രീലങ്കൻ താരം ചമിക കരുണരത്നെ ഇപ്പോൾ ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് ശ്രദ്ധേയമാകുന്നു. നിരന്തരം, വിജയങ്ങളെക്കുറിച്ചുള്ള ചിന്തകളാണ് ഈ മനുഷ്യന്റെ ഉള്ളു നിറയെ എന്ന് ചമിക സൂചിപ്പിക്കുന്നു. 

'ആളുകൾ പറയുന്നു ഇത് അഹങ്കാരമാണ്, ക്യാമറകൾക്ക് വേണ്ടിയാണെന്ന്. ഷോയെന്ന് ചിലർ... എന്നാൽ ഇതിഹാസം പറയുന്നു. ഞാൻ വിശപ്പാണ് കാണുന്നത്. വിശപ്പുള്ളിടത്തോളം മികച്ചവനായിരിക്കു. നിങ്ങൾ വിജയിക്കും.'

കോഹ്‌ലിക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കിട്ടായിരുന്നു ശ്രീലങ്കൻ താരത്തിന്റെ കുറിപ്പ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT