MA Chidambaram Stadium x
Sports

'വിസിൽ പോട്' വേണ്ട! ചെന്നൈയിൽ ഐപിഎൽ മത്സരങ്ങൾ നടത്തരുതെന്ന് മദ്രാസ് ഹൈക്കോടതിയിൽ ഹർജി

നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ മത്സരങ്ങൾ വേണ്ട

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തി‍ൽ ഐപിഎൽ മത്സരങ്ങൾ നടത്തരുതെന്നു ഹർജി. മദ്രാസ് ഹൈക്കോടതിയിലാണ് ചെന്നൈയിലെ വോട്ടറായ ടി പ്രഭാകരൻ എന്നയാൾ ഹർജി നൽകിയത്.

മത്സരങ്ങൾ മാറ്റി വയ്ക്കില്ലെങ്കിൽ മാതൃക പെരുമാറ്റ ചട്ടം കർശനമായി നടപ്പാക്കാൻ ഉത്തരവ് ഇറക്കണമെന്നാണ് ഹ‍ർജിക്കാരൻ ആവശ്യപ്പെടുന്നത്. രാഷ്ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കില്ലെന്ന് ഉറപ്പാക്കണം. സ്റ്റേഡിയത്തിലോ പുറത്തോ പാർട്ടി ചിഹ്നങ്ങളുമായി ആരും വരില്ലെന്ന് ഉറപ്പാക്കണമെന്നും ഹ‍ർജിയിൽ ആവശ്യമുണ്ട്.

ഹർജി ചീഫ് ജസ്റ്റിസ് ബെഞ്ച് നാളെ പരിഗണിച്ചേക്കും. ടിവികെ ചിഹ്നമായ വിസിൽ വിലക്കാനുള്ള നീക്കമാണ് ഹർജിയെന്നാണ് സംശയം.

ചെന്നൈ സൂപ്പർ കിങ്സിന്റെ ആപ്തവാക്യം വിസിൽ പോട് എന്നാണ്. ഞായറാഴ്ച സിഎസ്കെ സംഘടിപ്പിച്ച ഐപിഎൽ ഫാൻ മീറ്റിൽ ആരാധകർ വിസിലുമായി എത്തിയിരുന്നു.

A resident approached the Madras High Court seeking to postpone the IPL matches in MA Chidambaram Stadium

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹോർമുസ് തുറന്നിരിക്കേണ്ടത് ലോകത്തിന്റെ ആവശ്യം'; മോദിയെ ഫോണിൽ വിളിച്ച് ട്രംപ്

നടി ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു; കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു

ടികെ ഗോവിന്ദന്റെ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു; ഭാര്യ കെപി രമണിയെ പുറത്താക്കി സിപിഎം

'ആർസിബി' ഇനി ബിർള ​ഗ്രൂപ്പിന് സ്വന്തം! 16,706 കോടി മുടക്കി ഐപിഎല്‍ ചാംപ്യന്‍മാരെ സ്വന്തമാക്കി

ചതി തിരിച്ചറിയാന്‍ കഴിഞ്ഞില്ല; ഒരുവിഭാഗം നേതാക്കള്‍ തോല്‍പ്പിച്ചു; കെട്ടുകണക്കിന് പോസ്റ്റര്‍ പുഴയിലൊഴുക്കി; തുറന്നടിച്ച് പികെ ജയലക്ഷ്മി

SCROLL FOR NEXT