വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിന്റെ ആഘോഷം  പിടിഐ
Sports

'ശ്രീജേഷ് ഭാവി ടീമിനെ വളർത്തണം'; ഹോക്കി ടീമിനെ വിഡിയോ കോൾ വിളിച്ച് പ്രധാനമന്ത്രി: 15 ലക്ഷം രൂപ പാരിതോഷികം

ഇന്ത്യന്‍ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനെ വിഡിയോ കോൾ ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചത്

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ഒളിംപിക്സ് പുരുഷ ഹോക്കിയിലെ ഇന്ത്യയുടെ വെങ്കല മെഡൽ നേട്ടത്തെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിനെ വിഡിയോ കോൾ ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചത്. വിരമിക്കൽ പ്രഖ്യാപിച്ച മലയാളി താരം പി ആർ ശ്രീജേഷുമായും പ്രധാനമന്ത്രി സംസാരിച്ചു. ഭാവിയിലേക്കുള്ള ടീമിനെ വളർത്തിയെടുക്കുന്നതിൽ സഹായിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

വെങ്കലം നേടിയ ഇന്ത്യൻ ടീമിന് ഹോക്കി ഇന്ത്യ പാരിതോഷികം പ്രഖ്യാപിച്ചു. ടീമിലെ ഓരോ താരത്തിനും 15 ലക്ഷം രൂപ വീതമാണു ലഭിക്കുക. സപ്പോർട്ടിങ് സ്റ്റാഫുകൾക്ക് 7.5 ലക്ഷം രൂപയും ലഭിക്കും. ഇന്ത്യൻ ടീമിലെ പഞ്ചാബിൽനിന്നുള്ള താരങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകുമെന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ദ് സിങ് മാൻ പ്രഖ്യാപിച്ചിട്ടുണ്ട്. ക്യാപ്റ്റൻ ഹർമന്‍പ്രീത് സിങ് ഉൾപ്പടെ ഇന്ത്യൻ ടീമിലെ പത്തു താരങ്ങൾ പഞ്ചാബ് സ്വദേശികളാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെങ്കല നേട്ടത്തിനു പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച ശ്രീജേഷിനും ഇന്ത്യൻ ഹോക്കി ടീമിനും അഭിനന്ദന പ്രവാഹമാണ്. ശ്രീജേഷിനെ പ്രശംസിച്ചുകൊണ്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറും എത്തി. അടിപൊളി എന്ന് മലയാളത്തില്‍ എഴുതിക്കൊണ്ടാണ് കുറിപ്പ് ആരംഭിച്ചത്. ഇന്ത്യന്‍ ഹോക്കിയുടെ ഭാഗ്യമാണ് ശ്രീജേഷ് എന്നാണ് താരം കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘാടന മികവ് ഒരാളുടെ മാത്രം മിടുക്കൊന്നുമല്ല'; പ്രേംകുമാറിന് മറുപടിയുമായി മന്ത്രി സജി ചെറിയാന്‍

ഇതാണ് ക്യാപ്റ്റന്റെ റോള്‍, തല ഉയര്‍ത്തി നിന്ന് ലൗറ വോള്‍വാര്‍ട്; വാരിക്കൂട്ടിയത് ഒരുപിടി റെക്കോര്‍ഡുകള്‍

പേടിപ്പിക്കൽ തുടരും! ഹൊറർ പടവുമായി വീണ്ടും രാഹുൽ സദാശിവൻ; ഇത്തവണ മഞ്ജു വാര്യര്‍ക്കൊപ്പം

ഏതു സമയത്ത് എത്ര നേരം വെയിൽ കൊള്ളണം?

കീഴ്ശാന്തിമാരില്‍ കര്‍ശന നീരീക്ഷണം; പോറ്റിയെ പോലുള്ളവരെ ഒഴിവാക്കും; ഇനി എല്ലാം വിജിലന്‍സ് എസ്പിയുടെ മേല്‍നോട്ടത്തില്‍; പിഎസ് പ്രശാന്ത്

SCROLL FOR NEXT