എക്‌സ് 
Sports

ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമില്‍ എത്തി;  മോദിയുടെ സാന്നിദ്ധ്യംതാരങ്ങളുടെ മനോവീര്യം ഉയര്‍ത്തി: റിവാബ ജഡേജ 

മോദിയുടെ സന്ദര്‍ശനം ടീമിന്റെ മനോവീര്യം ഉയര്‍ത്തിയതായും റിവാബ പറഞ്ഞു. 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ്  റൂമിലെത്തി താരങ്ങളെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബിജെപി എംഎല്‍എയും  രവീന്ദ്ര ജഡേജയുടെ ഭാര്യയുമായ
റിവാബ ജഡേജ. മോദിയുടെ സന്ദര്‍ശനം ടീമിന്റെ മനോവീര്യം ഉയര്‍ത്തിയതായും റിവാബ പറഞ്ഞു. 

ഗുജറാത്തിലെ ജാംനഗര്‍ നോര്‍ത്ത് അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് റിവാബ ജഡേജ. ഇന്ത്യന്‍ ടീമിന്റെ  ഡ്രസ്സിംഗ് റൂമിലെ പ്രധാനമന്ത്രിയുടെ സാന്നിധ്യം അനുകമ്പയുടെ രാഷ്ട്രതന്ത്രത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി മോദി ഡ്രസ്സിങ് റൂമില്‍ ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിക്കുന്ന വീഡിയോയും റിവാബ എക്സില്‍ പങ്കുവെച്ചു. 

'വിജയത്തിന്റെയും തോല്‍വിയുടെയും നിമിഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അചഞ്ചലമായ നേതൃത്വം തിളങ്ങുന്നു. ലോകകപ്പ് തോല്‍വിക്ക് ശേഷം ഡ്രസ്സിംഗ് റൂമിലെ അദ്ദേഹത്തിന്റെ സാന്നിധ്യം അനുകമ്പയുള്ള രാഷ്ട്രതന്ത്രത്തെയും പ്രോത്സാഹനത്തിന്റെയും ഐക്യത്തിന്റെയും മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു,' അവര്‍ എക്‌സില്‍ കുറിച്ചു. നവംബര്‍ 19 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ലോകകപ്പ് ഫൈനല്‍ കാണാന്‍  റിവാബ ജഡേജയും ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപനം; മോഹന്‍ലാലും കമല്‍ഹാസനും പങ്കെടുക്കില്ല, മമ്മൂട്ടി തിരുവനന്തപുരത്ത്

'അന്യായ ലെവൽ പോസ്റ്റേഴ്സ് മാത്രമല്ല, പെർഫോമൻസ് കാഴ്ച വെക്കാനും അറിയാം; ഈ മുഖമൊന്ന് നോക്കി വച്ചോളൂ'

പണിക്കിടെ 'കിളി പോയ' അവസ്ഥ ഉണ്ടാകാറുണ്ടോ? മസ്തിഷ്കം ഇടയ്ക്കൊന്ന് മയങ്ങാൻ പോകും, എന്താണ് മൈക്രോ സ്ലീപ്

'സൗന്ദര്യം ഉള്ളതിന്റെ അഹങ്കാരം, ഞാന്‍ സ്പിരിറ്റെടുത്ത് ഒഴിച്ചു കഴിഞ്ഞാല്‍ കാര്യം തീരില്ലേ'; ദ്രോഹിച്ചവര്‍ അടുത്തറിയുന്നവരെന്ന് ഇന്ദുലേഖ

SCROLL FOR NEXT