ഫയല്‍ ചിത്രം 
Sports

'5 കോടി അല്ല വില, ഞാനാണ് കസ്റ്റംസിനെ സമീപിച്ചത്‌'; മുംബൈ വിമാനത്താവളത്തില്‍ വാച്ചുകള്‍ പിടിച്ചതില്‍ ഹര്‍ദിക് പാണ്ഡ്യ

ട്വന്റി20 ലോകകപ്പിന് ശേഷം ദുബായില്‍ നിന്ന് മുംബൈയില്‍ എത്തിയതായിരുന്നു ഹര്‍ദിക്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യയുടെ 5 കോടി വിലമതിക്കുന്ന രണ്ട് വാച്ചുകള്‍ മുംബൈ വിമാനത്താവളത്തില്‍ വെച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു വെച്ചു. വാച്ചുകള്‍ സംബന്ധിച്ച രേഖകള്‍ ഹര്‍ദിക്കിന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. 

ട്വന്റി20 ലോകകപ്പിന് ശേഷം ദുബായില്‍ നിന്ന് മുംബൈയില്‍ എത്തിയതായിരുന്നു ഹര്‍ദിക്. എന്നാല്‍ മുംബൈ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അടുത്തേക്ക് താന്‍ സ്വമേധയാ പോവുകയായിരുന്നു എന്നാണ് സംഭവത്തിന് പിന്നാലെ ഹര്‍ദിക് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്. അവര്‍ നിര്‍ദേശിച്ച കസ്റ്റംസ് ഡ്യൂട്ടി അടച്ചതായും ഹര്‍ദിക് വ്യക്തമാക്കി. 

ദുബായില്‍ നിന്ന് നിയമവിധേയമായി ഞാന്‍ വാങ്ങിയവയാണ് എല്ലാം. അതില്‍ ഇവിടെ കസ്റ്റംസ് ഡ്യൂട്ടിയായി എത്ര തുകയാണ് അടയ്‌ക്കേണ്ടത് എങ്കിലും തയ്യാറാണ്. വസ്തുക്കളുടെ എല്ലാം പര്‍ച്ചേസ് രേഖകള്‍ കസ്റ്റംസ് ആരാഞ്ഞു. അതെല്ലാം നല്‍കിയിട്ടുണ്ട് എന്നും ഹര്‍ദിക് പ്രസ്താവനയില്‍ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ക്രുനാല്‍ പാണ്ഡ്യയേയും മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു. നാല് ആഡംബര വാച്ചുകളാണ് അന്ന് ക്രുനാലിന്റെ കയ്യില്‍ നിന്നും പിടിച്ചത്. കസ്റ്റംസ് ഡ്യൂട്ടിയേയും മറ്റ് നടപടി ക്രമങ്ങളേയും കുറിച്ച് അറിയില്ല എന്നാണ് അന്ന് ക്രുനാല്‍ പറഞ്ഞത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദൈവിക പൂര്‍ണത'; ആറാം ലോകകപ്പില്‍ മെസിക്ക് മുന്നില്‍ ചരിത്രം വഴിമാറി; മറഡോണയ്ക്ക് കഴിയാത്ത നേട്ടം എത്തിപ്പിടിക്കുമോ?

589 അടി പൊക്കം; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റണ്ണിങ് ട്രാക്ക്, അബുദാബി ടവര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും പ്രതിസന്ധി; എംപിമാരുടെ ഫോണ്‍ സ്വിച്ച്ഓഫ്, ഡല്‍ഹിയില്‍ ചര്‍ച്ച; ഷിന്‍ഡെ പാളയത്തിലേക്ക് കൂടുതല്‍ പേര്‍?

ഭാര്യയ്ക്ക് വിവാഹേതര ബന്ധം, ഗര്‍ഭഛിദ്രം നടത്തി; യുവാവിന് 15 ലക്ഷം നഷ്ടപരിഹാരം

'ഉമ്മാക്കികൾക്ക് മുന്നിൽ ഭയന്നോടില്ല; ലീഗ് ലക്ഷണമൊത്ത വർഗ്ഗീയ സംഘടന'; വെള്ളാപ്പള്ളി നടേശൻ

SCROLL FOR NEXT