ഫോട്ടോ: ട്വിറ്റര്‍ 
Sports

പൃഥ്വി ഷാ പുറത്തായത് 64 റണ്‍സില്‍, ടീം സ്‌കോര്‍ 66; യശസ്വിയുടെ ആദ്യ റണ്‍ 54ാം ഡെലിവറിയില്‍

മുംബൈ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആദ്യ റണ്‍ കണ്ടെത്തിയത് 53 ഡെലിവറികള്‍ നേരിട്ട ശേഷം

സമകാലിക മലയാളം ഡെസ്ക്

മുംബൈ: രഞ്ജി ട്രോഫി സെമി ഫൈനലിന്റെ രണ്ടാം ഇന്നിങ്‌സില്‍ മുംബൈ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ ആദ്യ റണ്‍ കണ്ടെത്തിയത് 53 ഡെലിവറികള്‍ നേരിട്ട ശേഷം. മുംബൈ സ്‌കോര്‍ 66 റണ്‍സില്‍ എത്തിയപ്പോള്‍ 64 റണ്‍സും സ്‌കോര്‍ ചെയ്തത് മറുവശത്ത് നിന്ന പൃഥ്വി ഷായും. 

മുംബൈയുടെ യുവ ഓപ്പണര്‍മാരുടെ സ്‌കോറിങ്ങാണ് ഇപ്പോള്‍ ആരാധകരില്‍ കൗതുകമാവുന്നത്. താന്‍ നേരിട്ട 54ാമത്തെ പന്തില്‍ ബൗണ്ടറി നേടിയാണ് യശസ്വി അക്കൗണ്ട് തുറന്നത്. പിന്നാലെ ഡ്രസ്സിങ് റൂമിന്റെ നേരെ യശസ്വി ബാറ്റ് ഉയര്‍ത്തി. ഡ്രസ്സിങ് റൂമില്‍ നിന്ന് സഹതാരങ്ങള്‍ കയ്യടിച്ച് അഭിനന്ദിക്കുകയും ചെയ്തു. 

2008ല്‍ ഇന്ത്യന്‍ മുന്‍ താരം രാഹുല്‍ ദ്രാവിഡിന് സിഡ്‌നിയില്‍ ആരാധകരും ഇത്തരത്തില്‍ കയ്യടി നല്‍കിയിരുന്നു. അന്ന് 40 പന്തില്‍ നിന്നാണ് ദ്രാവിഡ് ആദ്യ റണ്‍സ് കണ്ടെത്തിയത്. ദ്രാവിഡും അന്ന് കാണികള്‍ക്ക് നേരെ ബാറ്റ് ഉയര്‍ത്തി.

ഉത്തര്‍പ്രദേശിന് എതിരെ ഒന്നാം ഇന്നിങ്‌സില്‍ യശസ്വി സെഞ്ചുറി നേടിയിരുന്നു. നാലാം ദിനം മുംബൈ ബാറ്റിങ് തുടരുമ്പോള്‍ 139 പന്തില്‍ നിന്ന് 43 റണ്‍സോടെയാണ് യശസ്വി ക്രീസില്‍. 363 റണ്‍സിന്റെ ലീഡാണ് മുംബൈക്കുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭ്രാന്താലയം' ആയിരുന്ന കേരളം മാനവാലയമായി, കിഫ്ബിയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്ന് മുഖ്യമന്ത്രി

സഭയ്ക്ക് നീതി ഉറപ്പാക്കി തരുന്ന ഭരണാധികാരികള്‍ വിലമതിക്കപ്പെടും, കൂടെ നിന്നവരെ മറക്കില്ല: യാക്കോബായ സഭ അധ്യക്ഷന്‍

കേരളത്തിന് എസ്എസ്എ ഫണ്ട് ലഭിച്ചു; ആദ്യ ഗഡുവായി കിട്ടിയത് 92.41 കോടി രൂപ

പ്ലാസ്റ്റിക് സർജൻ, അസിസ്റ്റ​ന്റ് പ്രൊഫസ‍ർ തുടങ്ങി തിരുവനന്തപുരത്ത് വിവിധ ഒഴിവുകൾ

ഇന്ത്യക്കാര്‍ പല്ലു തേക്കുന്നില്ലേ? കോള്‍ഗേറ്റ് വില്‍പന കുത്തനെ ഇടിഞ്ഞു, വിചിത്ര വാദവുമായി കമ്പനി

SCROLL FOR NEXT