ചിന്‍ രവീന്ദ്ര ഫെയ്‌സ്ബുക്ക്
Sports

രചിന് സെഞ്ച്വറി, സെമിയില്‍ കടന്ന് ന്യൂസിലന്‍ഡ്; ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് ജയം

ജയത്തോടെ ഗ്രൂപ്പ് എ യില്‍ നിന്ന് ഇന്ത്യക്കൊപ്പം ന്യൂസിലന്‍ഡും സെമിയിലെത്തി.

Author : സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി;ചാംപ്യന്‍സ് ട്രോഫിയില്‍ നിര്‍ണായകമത്സരത്തില്‍ ബംഗ്ലാദേശിനെ വീഴ്ത്തി ന്യൂസിലന്‍ഡിന് 5 വിക്കറ്റ് ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 237 റണ്‍സ് വിജയലക്ഷ്യം 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടന്നു. രചിന്‍ രവീന്ദ്രയുടെ സെഞ്ച്വറി കരുത്തിലാണ് കിവീസ് ജയം. ജയത്തോടെ ഗ്രൂപ്പ് എ യില്‍ നിന്ന് ഇന്ത്യക്കൊപ്പം ന്യൂസിലന്‍ഡും സെമിയിലെത്തി.

മറുപടി ബാറ്റിങ്ങില്‍ ന്യൂസിലന്‍ഡിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. ആദ്യ ഓവറില്‍ ഹീറോ വില്‍ യങ്ങിനെ നഷ്ടമായി. താരം ഡക്കായി പുറത്തുപോയതിന് പിന്നാലെ കെയിന്‍ വില്ല്യംസണും മടങ്ങി. അഞ്ച് റണ്‍സ് മാത്രമാണ് താരം നേടിയത്. അതോടെ കിവീസ് 15-2 എന്ന നിലയിലേക്ക് വീണു.എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഡെവോണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയും കിവീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ടീം സ്‌കോര്‍ 72-ല്‍ നില്‍ക്കേ കോണ്‍വേ(30) പുറത്തായി.

ടോം ലാഥവുമൊത്ത് സ്‌കോറങ് വേഗം കൂട്ടി രചിന്‍ മികച്ച ഇന്നിങ്‌സ് പുറത്തെടുത്തു. 105 പന്ത് നേരിട്ട് രചിന്‍ 112 റണ്‍സെടുത്ത് പുറത്തായെങ്കിലും ലാഥവും ഗ്ലെന്‍ ഫിലിപ്സും ടീമിനെ വിജയത്തിനടുത്തെത്തിച്ചു. 55 റണ്‍സില്‍ നില്‍ക്കേ ലാഥം റണ്ണൗട്ടായി. എന്നാല്‍ ഫിലിപ്സും ബ്രേസ്വെല്ലും ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT